Monday, August 8, 2011

Miss you my dear friend!!!


ചിക്കാഗോ....മറ്റെല്ലാ സ്ഥലങ്ങളെയും പോലെ ഒരു സ്ഥലം..പക്ഷെ എന്തോ എനിക്ക് ഈ സ്ഥലത്തോട് മറച്ചു വെക്കാന്‍ കഴിയാത്ത ഒരു ആത്മ ബന്ധം.
എന്റെ സുഹൃത്ത് ബന്ധങ്ങളുടെ കൂട്ടത്തില്‍ കുറെ നല്ല ആള്‍ക്കാര്കൂടി.പിജോ ,സാല്വിന്‍,വിജി,അപ്പാപ്പി ,ദിനുപ് ,സൌമ്യ,വികാസ്  അങ്ങനെ പലരും..പുതിയ അല്ലോകാഷെന്‍ മെയില്‍ വായിക്കുമ്പോള്‍ മനസില്‍ എവിടെയോ അടക്കി നിര്‍ത്താനാവാത്ത ഒരു നൊമ്പരം കുത്തി  ഒലിക്കാന്‍ തുടങ്ങിയിരുന്നു..

Onsite assignment ആയി ചിക്കാഗോയില്‍ എത്തുമ്പോള്‍ തികച്ചും അപരിചിതമായ ഒരു സ്ഥലത്ത് എത്തിയ പ്രതീതി ആയിരുന്നു..ഒന്നും ചെയ്യാനില്ലാതെ ആഴ്ചകള്‍ കടന്നു പോയി..വളരെ അപ്രതീക്ഷമായി ആണ് ഞാന്‍ പിജോയെ പരിചയപ്പെടുന്നത്.എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സുഹൃത്ത് ബന്ധം അവിടെ ആരംഭിക്കുക ആയിരുന്നു.വല്ലപ്പോളും ഒക്കെ സംസാരിക്കും.എല്ലാ സണ്‍‌ഡേയിലും പള്ളിയില്‍ കൊണ്ടുപോകും.നാളുകള്‍ കടന്നു പോയി..പിന്നെ എപ്പോളോ അവന്‍ എന്റെ ബെസ്റ്റ് ഫ്രെണ്ട് ആയി മാറി.."അങ്ങനെ അല്ല സിബ സാമേ" എന്ന് പറഞ്ഞു എന്നെ തിരുത്തുമ്പോള്‍ എന്റെ പപ്പക്കും മമ്മയ്ക്കും പിറക്കാതെ പോയ എന്റെ കൂടപ്പിറപ്പിനെ എനിക്ക്  അവനില്‍ കാണാമായിരുന്നു ..ബുദ്ധി ഉറക്കാത്ത ഒരു അനിയനെ പോലെ ഓരോ കാര്യങ്ങളും എനിക്ക് വിശദീകരിച്ചു തരുമ്പോള്‍ ശെരിക്കും ഒരു കൂടപ്പിറപ്പിന്റെ സ്നേഹവും വാത്സല്യവും എനിക്ക് ഫീല്‍ ചെയ്യാമായിരുന്നു..ദൈവം എനിക്ക് ഞാന്‍ പോലും അറിയാതെ സമ്മാനിച്ച എന്റെ കൂടപ്പിറപ്പ്..പിജോ നീ എനിക്ക് വെറും ഒരു ഫ്രെണ്ട് മാത്രമല്ല..എന്റെ സ്വന്തം ബ്രദര്‍..

മുന്‍പില്‍ തുറന്നു വെച്ചിരിക്കുന്ന മെയിലില്‍ കൂടി കണ്ണോടിക്കുമ്പോള്‍ ആകെ ഒരു ശൂന്യത ഫീല്‍ ചെയ്യുന്നു..ഡാ പിജോ...ഐ  മിസ്സ്‌   യു മൈ ഡിയര്‍ ബ്രദര്‍..ഐ ഗോട്ട് ഒണ്‍ലി വന്‍  മോര്‍ വീക്ക്‌.ദാറ്റ്‌ ഈസ്‌ മേകിംഗ്  മി ക്രൈ..ഐ റിയല്ലി മിസ്സ്‌ യു ഡിയര്‍ ഫ്രണ്ട്..സം ടൈംസ്‌ ഇറ്റ്‌ ഈസ്‌ റിയല്ലി ഹാര്‍ഡ് ടോ എക്സ്പ്ലൈന്‍ ഔര്‍ ഫീലിങ്ങ്സ്‌..ഇറ്റ്‌ ഹര്‍ത്സ് എ ലോട്ട്..ഐ ലവ് ചിക്കാഗോ ബികോസ് ഐ ഗോട്ട് എ  വന്ടെര്ഫുള്‍ ബ്രദര്‍...ഐ മിസ്സ്‌ യു മൈ ഡിയര്‍ ഫ്രെണ്ട്..

Thursday, July 14, 2011

മറന്നു പോയ മന്ദഹാസം......

എയര്‍പോര്‍ട്ട്നുള്ളിലെ  ശീതികരിച്ച അന്തരീക്ഷത്തിലും റോയ് നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. അതി വേഗം പ്രവര്‍ത്തിക്കുന്ന ഏസീക്ക് കുളിര്‍മ പോര എന്നാ അയാള്‍ക്ക് തോന്നി.തന്റെ കാതുകള്‍ തന്നോട് കള്ളം പറയുക ആണോ എന്ന് സംശയം തോന്നിയതിനാലാകണം അയാള്‍ ബോര്‍ഡിംഗ് പാസ്‌ കൌണ്ടെറില്‍ നിന്ന പെണ്‍കുട്ടിയോട് ചോദിച്ചു..
 
"എനി പര്ടികുലര്‍ റീസണ്‍ ..??"
 
"ബാഡ് ക്ലൈമറ്റ് സര്‍ ...അതി ഭയങ്കരമായ കൊടുങ്കാറ്റു കാരണം ഒള്രെടി രണ്ടു ഫ്ലൈറ്റ് കണ്ട്രോള്‍ നഷ്ടമായി എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ റിപ്പോര്‍ട്ട്‌..സൊ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഫ്ലൈറ്റ് സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല..സോറി സര്‍.."ചായം തേച്ച ചുണ്ടുകള്‍ക്കിടയിലെ നിരയൊത്ത പല്ലുകളുടെ ചലനം ഒരു അശനിപാതം പോലെ അയാളുടെ കാതുകളില്‍ വന്നു പതിച്ചു..
 
റിസപ്ശേനില്‍ നിന്ന് റൂമിന്റെ കീ വാങ്ങി ഹോട്ടല്‍ ബോയ്‌ യെ പിന്തുടരുമ്പോള്‍ അയാളുടെ മനസ് തികച്ചും അസ്വസ്ഥമായിരുന്നു.ആരോടൊക്കെയോ ഉള്ള ദേഷ്യം അയാളുടെ ബൂട്ടുകളുടെ ശബ്ധത്തില്‍ 
പ്രതി ധ്വനിച്ചു..വളരെ നാളുകളായി ഉള്ള തന്റെ ആഗ്രഹം ആണ്   ഇന്നത്തെ പണി മുടക്ക് മൂലം തകര്‍ന്നു വീണത്‌ .. തന്റെ ഡ്രീം പ്രോജെക്ടിന്റെ പ്രസന്റേഷന്‍ നല്കാന്‍ വേണ്ടി ടോക്യോയിലേക്ക് യാത്ര തിരിച്ചതാണ് റോയ്...ഒരു വലിയ സദസ് തന്റെ പ്രോജെക്റ്റ്‌ അങ്ങീകരിക്കുന്ന നിമിഷം ഇതിനകം പല തവണ അയാള്‍ സ്വപ്നം കണ്ടിരിക്കുന്നു...ഇച്ചാഭങ്ങവും സങ്കടവും അയാളെ ഭ്രാന്തന്‍ ആക്കുന്നുണ്ടായിരുന്നു..ലിഫ്റ്റില്‍ മുഴങ്ങുന്ന പാശ്ചാത്യ സംഗീതത്തിനൊപ്പം കാലു കൊണ്ട് താളം പിടിക്കുന്ന പയ്യനെ കണ്ടപ്പോള്‍ എന്തിനെന്നറിയാതെ അയാള്‍ പൊട്ടി തെറിച്ചു..കസ്ടമെരുടെ മുഖത്തുണ്ടായ ഭാവ മാറ്റം ആ പയ്യനെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്..സംഭ്രമത്തോടെ സോറി പറയുമ്പോള്‍ അവന്റെ കണ്ണുകളില്‍ ഒരു നനവ് അയാള്‍ ശ്രെദ്ധിച്ചു...
റോയ് ആ പയ്യനെ സൂക്ഷിച്ചു നോക്കി..ഏകദേശം പതിനെട്ടു വയസു കാണും..പാവം..അവനും കാണുമായിരിക്കും എല്ലാവരെയും പോലെ പറയുവാന്‍ ഒരു കഥന കഥ...ഒരു വലിയ കുടുംബത്തിന്റെ ഭാരം അവന്റെ മുഖത്ത് നിഴലിക്കുന്നു..
 
വേണ്ട..ചൂടാകെണ്ടിയിരുന്നില്ലാ...റോയ് അവനെ നോക്കി ഒന്നും പുഞ്ചിരിച്ചു..ആ ചിരി ആ യുവാവിന്റെ മുഖത്തേക്കും പരക്കാന്‍ അധിക സമയം വേണ്ടി വന്നില്ല..
എന്തോ...റോയ് ആ പയ്യനെ കുറിച്ച് അധികം അന്വേഷിച്ചില്ല..
 
"സര്‍ ...ഇതാണ് അങ്ങയുടെ റൂം.." വാതില്‍ തുറന്നു പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു..
ചിരിച്ചു കൊണ്ട് റോയ് റൂമിനുള്ളിലേക്ക് കയറി. ലഗ്ഗജെസ് എടുത്തു റൂമിന്റെ മൂലയ്ക്ക് വെച്ചതിനു ശേഷം എന്തോ പ്രതീക്ഷിച്ചെന്നപോലെ അവന്‍ റോയ് യുടെ മുഖത്തേക്ക് നോക്കി..പെഴ്സിനുള്ളില്‍ നിന്നും ഒരു ഇരുപതു രൂപ നോട്ടെടുത്ത് അവന്റെ കയ്യില്‍ വെച്ചിട്ട് അവന്റെ മുഖത്ത് പതിയെ ഒന്ന് തട്ടി അയാള്‍..കൃതഞ്ഞതയോടെ ഒരു ഗുഡ് നൈറ്റും പറഞ്ഞിട്ട് അവന്‍ പുറത്തേക്കിറങ്ങി..എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍ മറക്കരുത് എന്ന് അയ്യാളെ ഓര്‍മിപ്പിക്കുകയും ചെയ്തു..
 
കോട്ട് ഊരി ഹാങ്ങറില്‍ തൂക്കിയതിനു ശേഷം അയാള്‍ അടുത്ത് കണ്ട കസേരയിലെക്കിരുന്നു..ലാപ്‌ ടോപ്‌ എടുത്തു അത്യാവശ്യമായി ഒന്ന് രണ്ടു മെയില്‍സ് അയച്ചതിന് ശേഷം തൊട്ടടുത്ത ടേബിളില്‍ കാല്‍ ഉയര്‍ത്തി വെച്ച് നീണ്ടു നിവര്‍ന്നു കിടന്നു അയാള്‍...അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ ആ റൂമില്‍ ഉടനീളം പരതി നടന്നു..വളരെ നന്നായി അലങ്കരിച്ചിട്ടുണ്ട് ആ റൂം.ടീവിയോട് ചേര്‍ന്നുള്ള ടേബിളിലെ ഫ്ലവര്‍ വാസില്‍ റെഡ് റോസ് വാടി തുടങ്ങിയിട്ടുണ്ട്...പകുതിയോളം കത്തി തീര്‍ന്ന യാങ്കീ കാണ്ടിലിന്റെ  മനം മയക്കുന്ന സുഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നു..
ഗ്ലാസ്‌ വിന്‍ഡോയ്ക്ക്   കുറുകെ ഉള്ള സുതാര്യമായ കര്‍ട്ടന്‍ പുറത്തെ നഗര സൌന്ദര്യം കണ്ണുകള്‍ക്ക്‌ കാട്ടി തരുന്നുണ്ട്..റൂമിലെ അരണ്ട വെളിച്ചത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടുള്ള ചിത്രങ്ങള്‍ അയാള്‍ക്ക്‌ കാണാമെങ്കിലും ഒരു ചിത്രത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി നിന്നു...
 
മെര്‍ലിന്‍ മണ്രോ..ഒരു കാലത്ത് ലോകത്തെ എല്ലാ പുരുഷന്മാരുടെയും മനസിനെ വിരല്‍ തുമ്പിലിട്ടു ചലിപ്പിച്ച ആ മാദക സുന്ദരിയുടെ ചിത്രത്തില്‍ സൂക്ഷിച്ചു നോക്കിയ അയാളുടെ മനസിലേക്ക് പെട്ടെന്ന് ഓടി വന്നത് സെലിന്റെ രൂപം ആയിരുന്നു..ആവശ്യത്തിനും അല്ലാതെയും ശരീരം പുറത്തു കാണിക്കുന്നതില്‍ മത്സരിച്ചിരുന്ന സെലിനും മെര്‍ലിന്‍ മണ്രോയും തമ്മില്‍ എന്ത് വ്യത്യാസം..അവള്‍ക്കു താന്‍ ഒരിക്കലും ഒരു ഭര്‍ത്താവായിരുന്നില്ല..പകരം വില കൊടുത്തു വാങ്ങിച്ച ഒരു ബുള്‍ ഡോഗ്..ആലോചിക്കുമ്പോള്‍ തന്നോട് തന്നെ പുച്ഛം തോന്നി അയാള്‍ക്ക്..അഹങ്കാരവും സ്വാര്‍ത്ഥതയും സൗന്ദര്യത്തിന്റെ രൂപമെടുത്ത പെണ്‍കുട്ടി...തന്റെ ഭാര്യ..അല്ല..തന്റെ എക്സ് വൈഫ്‌.... 
 
"തന്റെ ജീവിതം ഒരു തികഞ്ഞ പരാജയം ആയിരുന്നില്ലേ??"
 
അയാളുടെ ചിന്തകള്‍ പുറകിലേക്ക് പറന്നു.. ഏകദേശം പത്തു കൊല്ലങ്ങള്‍ക്ക് മുന്‍പിലേക്ക്...
 
"ഏട്ടാ..വേണ്ടാ...വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ടാ.."   അനിയത്തിക്കുട്ടിയുടെ പിണക്കത്തോട് കൂടിയുള്ള കൊഞ്ചല്‍ കൂടുതല്‍ നേരം ആ നാടകം തുടരുവാന്‍ റോയ് യെ പ്രേരിപ്പിച്ചു..അവസാനം അവളുടെ കണ്ണുകളില്‍ നിന്നും രണ്ടു സൂര്യ ഗോളങ്ങള്‍ താഴേക്ക്‌ ഉതിര്‍ന്നു വീണപ്പോളാണ് അയാള്‍ അവളുടെ കവിത ബുക്ക്‌ തിരിച്ചു കൊടുത്തത്..അനിയത്തിയെ അയാള്‍ അത്ര മാത്രം സ്നേഹിച്ചിരുന്നു..പതിനാറു വയസായി എങ്കിലും വെറും രണ്ടു വയസുകാരിയുടെ മനസാണ് അവള്‍ക്ക്...ബി കോം ബിരുധധാരി ആയ റോയ് ഒരു ഇടത്തരം കുടുംബത്തിലെ അംഗം ആണ്..അച്ഛനും അമ്മയും അനിയത്തിയും അടങ്ങിയ സന്തോഷം നിറഞ്ഞ ഒരു കുടുംബം..ഇതിനെല്ലാം ഉപരി ആയി അവന്റെ സന്തോഷത്തിലും സങ്കടത്തിലും ഒരാള്‍ കൂടി ഉണ്ട് അവനു കൂട്ട്..
 
റിന്‍സി.....ഗ്രാമത്തിന്റെ എല്ലാ വിശുധിയുമുള്ള ഒരു പെണ്‍കുട്ടി..അവന്റെ പ്രണയിനി.. അവരുടെ വിവാഹം കൊല്ലങ്ങള്‍ക്ക് മുന്‍പേ വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ചതാണ്..എല്ലാ യുവാക്കളെയും പോലെ പഠനം കഴിഞ്ഞു കാലം കുറെ ആയി എങ്കിലും ജോലി ഒന്നും ശെരി ആയില്ല എന്നുള്ള വിഷമം ഒരു കാരമുള്ളു പോലെ അയാളുടെ നെഞ്ചില്‍ എന്നും ഉടക്കികൊണ്ടേ ഇരുന്നു..
 
കാലത്തിന്റെ കോമാളിത്തരങ്ങള്‍ ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലല്ലോ..ആ ചെറിയ കുടുംബത്തിന്റെ മുകളില്‍ കാലം കരിഞ്ചിറകു വിരിച്ചത് വളരെ പെട്ടെന്നായിരുന്നു..ഒരു ദിവസം ജോലിക്ക് പോയ റോയ് യുടെ പിതാവ് വീട്ടില്‍ തിരിച്ചെത്തിയത്‌ ചലന ശേഷി നഷ്ടപ്പെട്ട കാലുകളോടെ ആയിരുന്നു..കുടുംബ ഭാരം മുഴുവന്‍ തലയിലായ റോയ് ജോലി അന്വേഷിച്ചു നട്ടം തിരിഞ്ഞു..ദിവസങ്ങള്‍ കണ്ടന്നു പോയി...വീട്ടിലെ സ്ഥിതി ദിവസം പ്രതി വഷളായികൊണ്ടേ ഇരുന്നു...ഒരു ദിവസം അപ്തിവ് പോലെ ഉള്ള അന്വേഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ റോയ് എല്ലാവരുടെയും മുഖത്തെ പതിവില്ലാത്ത സന്തോഷം കണ്ടു അത്ഭുതപ്പെട്ടു എങ്കിലും അതിനെ അവഗണിച്ചു കൊണ്ട് റൂമിനുള്ളിലേക്ക് കയറി പോയി...
 
ക്ടിംഗ്....
 
പാത്രം നിലത്തു വീഴുന്ന ശബ്ധത്തോടൊപ്പം അമ്മയുടെ ശകാരവും അനിയത്തിയുടെ നിലവിളിയും കേട്ട് കൊണ്ടാണ് അയാള്‍ അടുക്കളയിലേക്കു കയറി ചെന്നത്..ചാണകം മെഴുകിയ നിലത്താകെ ഒഴുകി പരന്നിരിക്കുന്ന 
കഞ്ഞി വെള്ളത്തില്‍ നിന്നും  ചോറിന്റെ വറ്റുകള്‍ നുള്ളി പെറുക്കുകയാണ് അമ്മ..റോയ് യെ  കണ്ടതും അനിയത്തിയുടെ നിലവിളിയുടെ ആക്കം കൂടി..അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് അയാള്‍ വിളിച്ചു..
 
"അമ്മേ....."
 
ആ സ്ത്രീ തല ഉയര്‍ത്തി..ചുവന്നു കലങ്ങിയ ആ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ നിര്‍ത്താതെ പ്രവഹിക്കുന്നു..അത് തന്‍റെ അമ്മയാണെന്ന് വിശ്വസിക്കാന്‍ അയാള്‍ക്ക്‌ പ്രയാസം തോന്നി..ജീവിതത്തിലെ ക്രൂരമായ പരീക്ഷണങ്ങള്‍ തന്‍റെ അമ്മയുടെ മുഖത്ത് ആദ്യമായി കാണുക ആയിരുന്നു അയാള്‍..  ഹൃദയത്തില്‍ എവിടെയോ കത്തി കൊണ്ട് വരയുന്ന വേദന..അയാള്‍ അവരെ ചേര്‍ത്ത് പിടിച്ചു...അവരുടെ കണ്ണുനീരിന്റെ ചൂട് അയാളുടെ നെഞ്ചില്‍ വീണു ചുട്ടു പൊള്ളിച്ചു....
 
 
"നിന്നോട് എങ്ങനെ പറയണം എന്ന് എനിക്കറിയില്ല..പക്ഷെ വേറെ ഒരു വഴിയും ഞാന്‍ കാണുന്നില്ല മോനെ..അമ്മയോട് പൊറുക്കൂ.."പതിവില്ലാത്ത മുഖവുരയോടുള്ള അവരുടെ സംഭാഷണം കേട്ടപ്പോള്‍ അയാള്‍ തെല്ലു അമ്പരന്നു..
 
"ഇന്ന് കോണ്ട്രക്റെര്‍ ജോര്‍ജ് സര്‍ ഇവിടെ വന്നിരുന്നു........"പിന്നെന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു..നിശബ്ദം എല്ലാം കേട്ടിരുന്ന അയാള്‍ തന്‍റെ നെഞ്ചില്‍ വേദന ഒരു മൂടലായി  ഉറഞ്ഞു കൂടുന്നത് അറിയുന്നുണ്ടായിരുന്നു..അവരുടെ ഓരോ വാക്കും അയാളുടെ ഹൃദയത്തെ കുത്തി തുളച്ചു കണ്ണുകളില്‍ കൂടി പ്രതിധ്വനിച്ചു..എന്നും കണ്ണുകള്‍ക്ക്‌ സംഗീതം ആയി തോന്നിയിട്ടുള്ള അവരുടെ ശബ്ദം തന്റെ കര്‍ണപുടങ്ങളെ വെധനിപ്പിക്കുനത് പോലെ അയാള്‍ക്ക്‌ തോന്നി..
 
"എന്താണ് നിന്റെ തീരുമാനം..."  ദീര്‍ഖമായ ആ സംഭാഷണത്തിന് ശേഷമുള്ള ആ ചോദ്യം ഒരു കാരമുള്ളു പോലെ അയാളുടെ ഹൃദയത്തില്‍ വന്നു തറച്ചു..പരിസരബോധം നഷ്ടപ്പെട്ടു തന്‍റെ കിടക്കയിലേക്ക് വീഴുമ്പോള്‍ അയാളുടെ മനസ്‌ ശൂന്യമായിരുന്നു..പക്ഷെ തന്‍റെ കണ്ണുകള്‍ നിറയുന്നത് എന്തിനാണെന്ന് അയാള്‍ക്ക്‌ മനസിലാകുന്നുണ്ടയിരുന്നില്ലാ....എപ്പോളോ ഉറക്കത്തിന്റെ കൈകളിലേക്ക് വഴുതു വീഴുമ്പോള്‍ നനഞ്ഞു കുതിര്‍ന്ന തലയിണ അയാള്‍ അനുഭവിക്കുന്ന വേദനയുടെ നിശബ്ദ സാക്ഷി ആയി നില കൊണ്ടു...
 
"ഈ നില്‍ക്കുന്ന സെലിനെ ഭാര്യ ആയി സ്വീകരിക്കാന്‍ നീ തയാറാണോ...?"  
 
അള്‍ത്താരയുടെ മുന്‍പില്‍ അച്ഛന്‍ വിളിച്ചു ചോദിച്ചപ്പോള്‍ അതെ എന്ന് പറയുവാനാണ് അയാളുടെ നാവു വഴങ്ങിയത്..ചുറ്റും നിന്നു കൊണ്ടു ആള്‍ക്കാര്‍ പനിനീര്‍ തളിക്കുമ്പോള്‍ തന്‍റെ ജീവിതത്തിന്റെ സുഗന്തം എവിടെയോ നഷ്ടമാകുന്നതു അയാള്‍ അറിയുന്നുണ്ടായിരുന്നു..പിന്നെ കല്യാണത്തിന് ശേഷം പെണ്ണിനും ചെക്കനും മധുരം പകരുമ്പോള്‍ അവളുടെ കണ്ണുകളില്‍ കണ്ട വേദന കണ്ടില്ല എന്ന് അയാള്‍ നടിച്ചു...നാവില്‍ പുരട്ടിയ മധുരം കാഞ്ഞിരം പോലെ കയ്ക്കുന്നുണ്ടായിരുന്നു..ചെയ്തതിലെ ശേരിയും തെറ്റും അയാള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയുന്നുണ്ടയിരുന്നില്ലാ..വിജനമായ ദ്വീപില്‍ അകപ്പെട്ട 
മനുഷ്യനെ പോലെ ജീവിതത്തോടുള്ള മോഹങ്ങള്‍ അയാള്‍ക്ക് നഷ്ടമായിരുന്നു..  
 
 സമ്പന്നതയുടെ  കൊടുമുടിയില്‍  വളര്‍ന്ന  സെലിന്‍  ഒരിക്കലും  അയാളെ  ബെഹുമാനിചിട്ടില്ലാ .സ്വന്തം  ആഗ്രഹങ്ങള്‍  നിശബ്ദം  അങ്ങീകരിക്കുന്ന  ഒരു  പാവയാകാന്‍  റോയ്  ക്ക്  കഴിയുന്നില്ല  എന്ന്  അവള്‍ക്കു  മനസിലായതോടെ  ജീവിതം  നരകതുല്യമായി   മാറി .പിന്നീടെപ്പോലോ  ദാമ്പത്യ   ജീവിതത്തിന്റെ  കെട്ടു  പൊട്ടിച്ചു  പുറത്തേക്കു  ചാടിയപ്പോള്‍  ഓര്‍മയില്‍  സൂക്ഷിക്കാന്‍  അയാള്‍ക്ക്  ഒന്നും  തന്നെ  ഉണ്ടായിരുന്നില്ലാ ..പാതി   വഴിയില്‍  ജീവിതം  കൈമോശം  വന്ന  ഒരു  യാത്രികന്‍ ..അതായിരുന്നു  തന്നെ  കുറിച്ച്  അയാള്‍ക്കുള്ള  അഭിപ്രായം .പിന്നെടെപ്പോലോ  ആരോ  പറഞ്ഞ്നു  കേട്ടു ..സെലിന്‍  വീണ്ടും  വിവാഹിതയാകുന്നു ..മുന്‍പിലെ  ടാബിളില്‍   നിറഞ്ഞ  ഗ്ലാസില്‍  നിന്നും  ഒരു  സിപ്  എടുത്തു  കൊണ്ട്  അയാള്‍  പറഞ്ഞു ..
വിഷ്  യു    വെരി  ഹാപ്പി  മാരീഡ് ലൈഫ്  സെലിന്‍ ….”.അത്  പറയുമ്പോള്‍  എന്തോ ..അയാളുടെ  സ്വരം  ഇടറുന്നുണ്ടായിരുന്നു ..

ട്ര്ങ്ങ്ഗ്  ട്ര്ങ്ങ്ഗ് ..ട്ര്ന്ഗ്ഗ്ഗ്  ട്ര്ന്ഗ്ഗ്ഗ് ..ടെലിഫോണ്‍  ശബ്ദം  കേട്ടു  കൊണ്ടാണ്  അയാള്‍  ചിന്തയില്‍  നിന്നും  ഉണര്‍ന്നത് ..അയാള്‍  റിസീവര്‍   കാതോടു  ചേര്‍ത്ത് ..
ഹലോ ..റോയ്  സ്പീകിംഗ്‌ ”….
സര്‍ ..ഐ  അം  കാള്ളിംഗ്   ഫ്രം  ജെറ്റ്  ഐരവയ്സ് ..യുവര്‍  ഫ്ലൈറ്റ്  വില്‍  ബോര്‍ഡ്‌  അറ്റ്‌  7 am”…അപ്പുറത്ത്  നിന്നും  ഒരു  പെണ്‍  ശബ്ദം ..
അയാള്‍  ക്ലോക്കിലേക്ക്  നോക്കി ..സമയം  1 O’ ക്ലോക്ക് .കുറച്ചു  നേരം  ഉറങ്ങുവനുള്ള  സമയം  ഉണ്ട് .അയാള്‍  റിസീവര്‍   താഴെ  വെച്ച്  കട്ടിലിന്റെ  അരികിലേക്ക്  നടന്നു

Thursday, July 7, 2011

Coordinate Geometry!!!!

അലാം രാവിലെ പല പ്രാവശ്യം ഉച്ചത്തില്‍ ശബ്ധിച്ചിട്ടും കിടക്കയില്‍ നിന്ന് എണീക്കാന്‍ എനിക്ക് തോന്നുന്നുണ്ടയില്ല.പിജോ എണീക്കുന്നതും റെഡി ആകുന്നതും ഒക്കെ പകുതി ഉറക്കത്തില്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു.

ലോകത്തോട്‌ മൊത്തം പണിമുടക്ക്‌ പ്രേക്യാപിച്ചത്‌ പോലെ ഉള്ള    എന്റെ കിടപ്പ് കണ്ടിട്ടായിരിക്കണം അവന്‍ ചോദിച്ചു..

"നിനക്ക്  ഓഫീസ്ല്‍ പോകാനുള്ള ഉദ്ധേശം ഒന്നുമില്ലേ സിബ് സാമേ.."

അപ്പോളാണ് ഇന്ന് ലീവ് എടുത്താലോ എന്ന് ഞാന്‍ ആലോചിച്ചത്.."ഇല്ലെടാ പിജോ..ഇന്ന് പോകുന്നില്ലാ.ഒരു മൂഡു തോന്നുന്നില്ലാ  ."

"നിനക്കൊക്കെ ഇന്‍ഫി വെറുതെ സാലറി തരുകയാണല്ലോ..എന്നെ പോലെ ഉള്ള ടെക്നിക്കല്‍ ആര്‍ക്കിട്ടെക്സ് റൂം മേറ്റ്‌ ആയിട്ടും സിബ് സാം നന്നാവുന്നില്ലല്ലോ..."പിജോ അവന്റെ  പതിവ് ഡയലോഗില്‍ എന്നെ ചൊറിയാന്‍ ശ്രെമിച്ചു.. 

പോട്രാ കൂതരേ എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ തിരിഞ്ഞു കിടന്നു.. 

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതാ വരുന്നു ഫോണ്‍ കോളിന്റെ രൂപത്തില്‍ ഒരു കൊലവിളി..ഓഫീസില്‍ നിന്നാണ്..എന്തോ അപ്ലിക്കേഷന്‍ പൊട്ടി പോലും..ആ അപ്ലിക്കേഷന്‍ എന്റെ ഒന്സൈടെ ജീവിതത്തില്‍ ഇത് വരെ ആരും ഉപയോഗിച്ചിട്ടില്ലാ.ആര്‍ക്കും വേണ്ടാതെ എവിടെയോ പൊടി പിടിച്ചു കിടന്ന ആ പാവത്തിനെ കുത്തിപൊക്കി പോട്ടിക്കണ്ട വല്ല കാര്യവും ഉണ്ടോ...ഇന്ന് ഏത്  അലവലാതി ആണ് അതിന്റെ മുകളില്‍ കേറി നിരങ്ങാന്‍ പോയത്.. ആകെ അരിശത്തോടെ ഞാന്‍ റസ്റ്റ്‌ റൂമിലേക്ക്‌ പോയി..

പണ്ടാരടങ്ങാന്‍.അങ്ങനെ ലീവ് പ്ലാന്‍ ഗോപി...

അപ്ലിക്കേഷന്‍ ഉണ്ടാക്കിയവരെയും മൊബൈല്‍ കമ്പനിയെയും ഉച്ചത്തില്‍ തെറി വിളിച്ചു കൊണ്ട് ഞാന്‍ റെഡി ആയി..
ഓഫീസില്‍ എത്തി മാധുരി ചേച്ചിയുടെ (മൈ ക്ലയന്റ് ) കണ്ണില്‍ പെടാതെ പതുക്കെ ഞാന്‍ എന്റെ സീടിലേക്ക് ചെന്ന് അപ്ലിക്കേഷന്‍ ലോഗ് ഇന്‍ ചെയ്തു..നല്ല സുന്ദരക്കുട്ടനായി അപ്ലിക്കേഷന്‍ വര്‍ക്ക്‌ ചെയ്യുന്നുണ്ട്..പിന്നെ ഈ പെമ്പിളയുടെ പ്രശനം എന്താ എന്ന് മനസില്‍ പറഞ്ഞു  കൊണ്ട് അമ്മച്ചിക്ക് ഒരു മെയില്‍ ഡ്രാഫ്റ്റ്‌ ചെയ്തു..ഉടനെ ഇതാ വരുന്നു ഒരു മെയില്‍ ..അമ്മച്ചി ട്രൈ ചെയ്ത ലിങ്ക് വേറെ എന്തോ ആയിരുന്നു പോലും..ഒരു നല്ല ദിവസം അലമ്പാക്കിയ അമ്മചിയോടുള്ള ദേഷ്യം ടബിളില്‍ രണ്ടു മൂന്നു തവണ ഉറക്ക് തട്ടി ഞാന്‍ പുറത്തു കാണിച്ചു.
.
"ഹേ സിബിന്‍..ഐ അം ഡൂയിംഗ്   ആന്‍ ഇമ്പോര്ടന്റ്റ് ജോബ്‌ മാന്‍..പ്ലീസെ ഡോണ്ട് മേക് എനി നോയിസ് ..ഐ അം ലൂസിംഗ് മൈ കോന്സെന്ട്രശേന്‍..."

എന്തോന്ന്...??

തിരിഞ്ഞു നോക്കിയാ ഞാന്‍ ‍ ഒരു അസാധാരണ കാഴ്ച കണ്ടു അമ്പരന്നു പോയി.എന്റെ സഹ പ്രവര്‍ത്തകന്‍ എന്തൊക്കെയോ കാര്യമായി കുത്തി കുറിക്കുകയാണ്..ചുറ്റും നിരത്തി വെച്ചിരിക്കുന്ന പേപ്പറില്‍ കുറെ ത്രികൊണങ്ങളും പരബോളയും ഒക്കെ കാണാം..പുള്ളിക്കാരന്റെ മുഖത്ത് കൊലക്കുറ്റത്തിനു വിധി എഴുതുന്ന നിയമപാലകന്റെ ഗൌരവം..പതുക്കെ ഞാന്‍ അവന്റെ  നോട്ട് പാടിലേക്ക് തല എത്തിച്ചു നോക്കി..എവിടെ ഒക്കെയോ കണ്ടു മറന്ന കുറെ സമവാക്യങ്ങള്‍..ഒത്തിരി ഒന്നും ആലോചിക്കേണ്ടി വന്നില്ല..എന്നെ ഒത്തിരി വെള്ളം കുടിപ്പിച്ചിട്ടുള്ള കോ -ഒടിനട്ടെ ജോമെട്രി സമവാക്യങ്ങള്‍ ആണ് അങ്ങനെ നിരന്നു കിടക്കുന്നതു..പക്ഷെ ഇപ്പോള്‍ ഇവന്‍ ഇതെന്തു ചെയ്യുക ആണ്??ഒത്തിരി ഒന്നും ആലോചിക്കുന്നതിനു മുന്‍പ് തന്നെ പുള്ളി സത്യാവസ്ഥ വിശദീകരിച്ചു..അവന്റെ കസിന്റെ അസ്സൈന്മെന്റ് ആണ് പുള്ളി കുത്തി ഇരുന്നു തയ്യാറാക്കുന്നത്..ഒരു വാശിക്ക് കേറി ഏറ്റതാണ്..പക്ഷെ പുള്ളിക്ക് സോള്‍വ്‌ ചെയ്യാന്‍ കഴിയുന്നില്ല..അവന്റെ മുഖത്തെ ദേയനീയ അവസ്ഥ കണ്ട ഞാന്‍ ചോദ്യങ്ങളില്‍ കൂടി കണ്ണോടിച്ചു..

കൊള്ളാമല്ലോ..വല്യ പ്രോബ്ലം തോന്നിയില്ല..അര മണിക്കൂറിനുള്ളില്‍ അസ്സൈന്മെന്റ് തീര്‍ത്തു കൊടുത്തിട്ട് അവന്‍ വാങ്ങിച്ചു തന്ന കാപ്പുചിനോ സിപ് ചെയ്തു കൊണ്ട്  എന്റെ സീറ്റില്‍ വന്നിരിക്കുമ്പോള്‍ ഓര്മ കുറെ പുറകോട്ടു പോകുകയായിരുന്നു.എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു കഷണം ....എന്തായാലും നൈട്രിക് ആസിഡിന്റെ കൂടെ ഇതും കൂടി ഇരിക്കട്ട്...

സംഭവം നടക്കുന്നത് എന്റെ +1 കാലയളവിലാണ്..10th ഇല്‍ പഠിക്കുമ്പോള്‍ മുതലേ മാത്സ് എനിക്ക് ഒരു പേടി സ്വപ്നം ആയിരുന്നു.എത്ര ശ്രേമിച്ചാലും എവിടെ എങ്കിലും ഒക്കെ കൊട്നു തെറ്റിക്കും എന്നുള്ളത് ഉറപ്പാണ്‌.ചില സമയത്ത് ഈ കാളകൂട വിഷയം കണ്ടു പിടിച്ചയാലെക്കിട്ട്യാല്‍ കൊന്നു കളയണം എന്ന് വരെ തോന്നിയിട്ടുണ്ട്.സ്ഫടികം എന്നാ മലയാളം സിനിമയില്‍ മോഹന്‍ലാല്‍ അനുഭവിച്ച കഷ്ടപ്പാട് എനിക്ക് എന്റെ കഷ്ടപ്പടായി ഏറെക്കുറെ കാമ്പെയര്‍   ചെയ്യാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലാ...പിന്നെ ഭൂമിയുടെ സ്പന്ദനം മാത്ത മാടിക്സില്‍ ആണെന്ന് എന്ന്റെ പപ്പാ പറഞ്ഞിട്ടില്ല എന്ന് മാത്രം..  :D



കണക്കു ഒരു ഭയങ്കര പ്രോബ്ലം ആണെന്ന് അറിയാവുന്നത് കൊണ്ട് 10th കഴിയുന്നതിനു മുന്‍പ് തന്നെ  വീട്ടില്‍ ഉള്ളവര്‍ എല്ലാവരും കൂടി സംയുക്തമായി എന്റെ മാത്സ് ടുഷേന്‍ പ്ലാന്‍ ചെയ്തു തുടങ്ങി.അവസാനം എല്ലാവരും കൂടി K O Raju സാറിനെ തിരഞ്ഞെടുത്തു..അതിന്റെ പുറകിലും ഒരു ദുരുദ്ദേശം ഉണ്ടായിരുന്നു..K O Raju സര്‍ എന്റെ വലിയ പപ്പയുടെ ഫവരിറ്റ് സ്ടുടെന്റ്റ്‌ ആണ്.അത് കൊണ്ട് സ്പെഷ്യല്‍ അറ്റെന്‍ഷെന്‍ കിട്ടും പോലും...ഈ കുടില ബുധ്ധികളുടെ ഗൂഢാലോചന കുറച്ചൊന്നുമല്ല എന്റെ +2 ജീവിതം നശിപ്പിചിട്ടുള്ളത്..പാവം ഞാന്‍..:)
സ്കൂളില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും അപ്പപ്പോള്‍ വിളിച്ചു വീട്ടില്‍ അറിയിക്കുമായിരുന്നു അങ്ങേരു..ഇയാള്‍ പഠിപ്പീര് നിര്‍ത്തി വല്ല സയാന്ന പത്രവും നടത്തിക്കൂടെ  എന്ന് ഞാന്‍ പലപ്പോളും ആലോചിച്ചിട്ടുണ്ട്..ഒരു മാതിരി വൃത്തികെട്ട പെണ്ണുങ്ങളെ പോലെ...ക്ലാസ്സ്‌ എക്സംസിന്റെ മാര്‍ക്ക്‌ വരെ ഒരു താമസവുമില്ലാതെ നമ്മുടെ വാരത്തവിനിമയ    ഉപാധി വീട്ടില്‍ എത്തിക്കുമാരുന്നു..സ്ഥിരം സമരം ഉണ്ടായിരുന്നിട്ടും ഈ ജീവി കാരണം എനിക്ക് വീട്ടില്‍ പോകാന്‍ പറ്റിയിട്ടില്ല..രാവിലെ  മുതല്‍ വൈക്ട്ടുവരെ തെണ്ടി തിരഞ്ഞു നടക്കും..
പുള്ളിക്കാരന്‍ കുറെ ഒക്കെ കഷ്ടപ്പെട്ട് എങ്കിലും എന്നെ മാത്സ് പഠിപ്പിക്കുന്നത്‌ അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല.സാമം ,ദീനം ,ദണ്ഡം എല്ലാം പാവം മനുഷ്യന്‍ പരീക്ഷിച്ചിട്ടുണ്ട്..സ്പെഷ്യല്‍ അറ്റെന്‍ഷെന്‍ എനിക്ക് ശെരിക്കും ഒരു കുരിശു തന്നെ ആയിരുന്നു.എല്ലാ ക്ലാസ്സിലും എന്നോട് മാത്രമായി അയല്ല്ക് കുറെ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.എല്ലാം സഹിച്ചു കൊണ്ട് ക്ലാസ്സില്‍ ഇരുന്നെ പറ്റൂ..വേറെ മാര്‍ഗം ഒന്നുമില്ലല്ലോ...

പത്തനംതിട്ട ഇലെക്ഷേന്‍ നടക്കുന്ന സമയം..ടുഷേന്‍ ക്ലാസ്സ്‌ റോഡ്‌ സൈഡില്‍ തന്നെ ആണ്. ഇന്നത്തെ ടോപ്പിക്ക് Cordinate Geometry  ...രാജു സര്‍ ഉറക്കെ എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും റോഡില്‍ നിന്നും ഇലെക്ഷേന്‍ പ്രചാരണത്തിന്റെ ശബ്ദം മുഴങ്ങി കേള്‍ക്കാം..ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പ് സര്‍ പറയുന്നുണ്ടായിരുന്നു..ക്ലാസ്സ്‌ കഴിയുമ്പോള്‍ ഞാന്‍ എല്ലാ സമവാക്യങ്ങളും 2 - 3 പേരോട് റാന്‍ഡം ആയി ചോദിക്കും..സൊ എല്ലാവരും ശ്രേധ്ധിചിരിക്കണം....ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് സര്‍ എല്ലാം പഠിപ്പിച്ചു തീര്‍ത്തു..പറഞ്ഞത് പോലെ റാന്‍ഡം ആയി ചോദ്യവും തുടങ്ങി..

ക്ലാസ്സില്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്ന കാര്യം ഈ പാവം ഞാന്‍ എങ്ങനെ അറിയാന്‍..മനം അങ്ങും മിഴി ഇങ്ങും എന്നും പറയുന്നത് പോലെ എന്റെ കാതില്‍  മുഴുവന്‍ പുറത്തെ പ്രചാരണത്തിന്റെ ബഹളം ആയിരുന്നു..

സിബിന്‍ സാം..സിബിന്‍ സാം..ക്ലാസ്സില്‍ രാജു സാറിന്റെ ശബ്ദം രണ്ടു മൂന്നു തവണ ഉയര്‍ന്നു താണു..

മുദ്രവാക്യങ്ങള്‍ക്ക് ചെവി കടം കൊടുത്ത ഞാന്‍ ഇതൊക്കെ എങ്ങനെ കേള്‍ക്കാന്‍..അടുത്ത് ഇരുന്ന ആരോ തോണ്ടിയപ്പോള്‍ എന്തിനെന്നറിയാതെ ഞാന്‍ ചാടി എണീറ്റ്‌..ആകെ പകച്ചു കൊണ്ട് ഞാന്‍ ചുറ്റും നോക്കി..എന്തിനെന്നറിയില്ല എല്ലാവരും എന്നെ നോക്കി ചിരിക്കുന്നുണ്ട്..എന്തോ എനിക്കൊന്നും മനസിലായില്ലാ..ഞാന്‍ വെറുതെ അങ്ങനെ നിന്ന് കൊടുത്തു...

"ഡാ.. നീ എന്താ ഫാഷന്‍ ഷോ പോസ്‌ ചെയ്യാന്‍ നിക്കുവാണോ???സമവാക്യങ്ങള്‍ പറയെടാ.." രാജു സാറിന്റെ ആക്രോശം കേട്ട് ഞാന്‍ അമ്പരന്നു..എന്ത് സമവാക്യം??ക്ലാസ്സില്‍ വന്നിരുന്നു എന്നല്ലാതെ അവിടെ സംബവിച്ചതൊന്നും ദൈവത്തിനാനെ ഞാന്‍ അറിഞ്ഞിട്ടില്ലാ..എന്ത് ചെയ്യണം എന്നറിയാതെ കണ്ണ് മിഴിച്ചു നിന്ന എന്നോട് അടുത്തിരുന്ന ആരോ പറയുന്നുണ്ട്..
"ഡാ..  Coordinate Geometry  equations !!!!...."

എന്തോന്ന്???

ക്ലാസ്സില്‍ വന്നപ്പോള്‍ ബോര്‍ഡില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയത് കണ്ടതാണ് Co ordinate Geometry  എന്ന്..അല്ലാതെ മറ്റൊന്നും എനിക്കറിയില്ലാ..എന്റെ കൊലക്കയര്‍ മുന്‍പില്‍ തൂങ്ങുന്നത് ഞാന്‍ മനസില്‍ കാണുന്നുണ്ടായിരുന്നു..ഒരു സഹായത്തിനായി ഞാന്‍ ചുറ്റും നോക്കി..ഒരു റക്ഷയും ഇല്ലാ..എന്റമ്മേ..ഇന്നും ഞാന്‍ പോയി കൈ വെള്ളയില്‍ ഐസ് വെക്കേണ്ടി വരുമല്ലോ..സ്ഥിരം ചെയ്യുന്ന രെന്ഗങ്ങള്‍  ഓരോന്നായി  മനസിലൂടെ മിന്നി മാഞ്ഞു...

"ഡാ നീ പറയുന്നോ..അതോ ഞാന്‍ അങ്ങോട്ട്‌ വരണോ..??" രാജു സാറിന്റെ ആക്രോശം വീണ്ടും..
ആരോ അടുത്ത് ഇരുന്നു പറഞ്ഞു തന്നു..Y = MX + C ..

എങ്ങനെ ഒക്കെയോ ഞാന്‍ മുക്കി മൂളി പറഞ്ഞു..

എല്ലാം കഴിഞ്ഞു എന്ന് കരുതി ആശ്വസിച്ചപ്പോള്‍ അതാ ചോദിക്കുന്നു അടുത്ത equation ..ഇതേ പോലെ ആര് equations ഉണ്ട് പോലും..ഇല്ല..ഞാന്‍ രേക്ഷപെടില്ല എന്ന് ഉറപ്പിച്ചു...

 Y = MX + C ..ഒരിക്കല്‍ കൂടി ഞാന്‍ ആവര്‍ത്തിച്ചു..

"നീ ഇങ്ങു ഇറങ്ങി വാ.." സാറിന്റെ വാക്കുകള്‍ എവിടെ നിന്നോ തെറിച്ചു വീഴുന്നത് ഞാന്‍ കേട്ടു..
കയ്യിലുള്ള സമ്പാദ്യം മുഴുവന്‍ കളഞ്ഞിട്ടു വനവാസത്തിനു പോകുന്ന ഒരു സമ്പന്നനെ പോലെ ഞാന്‍ ഞെങ്ങി ഞെരുങ്ങി പുറത്തേക്കിറങ്ങി..

"എന്താടാ ഇത്ര താമസം..അവനെ ഇങ്ങോട്ട് ഇറക്കി വിട്ടേ.."സര്‍ അലറുകയാണ്..

ഇങ്ങേരെന്താ എന്നെ കൊന്നു തിന്നാന്‍ പോകുവാണോ.ഞാന്‍ മനസ്സില്‍ ആലോചിക്കണ്ടിരുന്നില്ലാ .ഒരുമാതിരി കൊല്ലങ്ങളായി ഫുഡ്‌ കിട്ടാത്ത ഒരു നരഭോജിക്ക് മാംസാഹാരം കിട്ടുമ്പോലെ കിടന്നു അലറുകയാണ് അയാള്‍..
ആരാച്ചാരുടെ വീട്ടിലേക്കു പോകുന്ന പ്രതീതി ആയിരുന്നു എനിക്ക്..ഇര റെഡി..ഇനി എങ്ങനെ കൊല്ലണം എന്ന് തീരുമാനിച്ചാല്‍ മതി...

"ഈ പ്ലാട്ഫോര്‍മിലേക്ക് കേറി നിക്കെടാ.. " വീണ്ടും അലര്‍ച്ച..

പ്ലാട്ഫോര്മില്‍ കെട്ടി നിര്‍ത്താന്‍ ഞാന്‍ കലാപരിപാടി ഒന്നും അവതരിപ്പിക്കാന്‍ പോകുക അല്ലല്ലോ..തരാനുള്ളത്‌ ഇങ്ങു തന്നിട്ട് എന്നെ അങ്ങു പറഞ്ഞു വിട്ടു കൂടെ ഇങ്ങേര്‍ക്ക്..

ഉള്ളത് പറയാമല്ലോ...പ്ലാട്ഫോര്മില്‍ കയറി നില്‍ക്കുന്നത് ഒരു നല്ല അനുഭൂതി തന്നെ ആണ്..ക്ലാസ്സില്‍ ഏകദേശം 80 കുട്ടികള്‍ ഉണ്ടാരുന്നു..എല്ലാവരുടെയും center of   attraction  ഈ ഞാനും :)

"പറയെടാ equations ...."

ഞാന്‍ വീണ്ടും മുക്കി മൂളി തുടങ്ങി..Y = MX + C

"അടുത്തത്..."

എന്ത് അടുത്തത്...എനിക്കറിയത്തില്ല അമ്മാവാ..ഞാന്‍ മനസില്‍ പറയുന്നുണ്ടായിരുന്നു..കലാ പരിപാടികള്‍ എല്ലാം കഴിഞ്ഞു കൈ വെള്ളയില്‍ രണ്ടു തല്ലും വാങ്ങി വീട്ടില്‍ പോകാം..ഇങ്ങനെ  ഒക്കെ മനസില്‍ കണക്കു കൂട്ടിക്കൊണ്ടിരിക്കുംപോലാണ് പുറം നെടുകെ ഒരു അടി വീണത്‌...



ഇത് ആദ്യത്തെ അനുഭവം ആയതു കൊണ്ട് ഞാന്‍ ശെരിക്കും ഒന്ന് ഉലഞ്ഞു പോയി..ഞാന്‍ മാത്രം അല്ല ക്ലാസ്സ്‌ മുഴുവന്‍ പെട്ടെന്ന് നിശബ്ദമായി..ആദ്ദ്യമായി ആണ് കയ്യില്‍ ആല്ലാതെ ഒരാള്‍ക്ക് ക്ലാസ്സില്‍ തല്ലു കിട്ടുന്നത്..മുടിഞ്ഞ വേദന ആയിരുന്നിട്ടും ഞാന്‍ പിടിച്ചു നിന്ന്..ഫുള്‍ ക്ലാസും കാണുന്നില്ലേ..പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ കാണില്ലേ..
അങ്ങനെ നിക്കുമ്പോ അതാ വീണു അടുത്ത പ്രഹരം..ഇത് കുറച്ചു കൂടി എരിവു കൂടുതലാരുന്നു..അയ്യാള്‍ എന്നെ തല്ലി കൊല്ലാന്‍ തീരുമാനിച്ചത് പോലെ ആയിരുന്നു..രണ്ടാമത്തെ അടിയോടെ എന്റെ കണ്ണുകള്‍ നീറിതുടങ്ങി..ഒന്ന് രണ്ടു തുള്ളി പോഴിഞ്ഞോ എന്നും സംശയം ഉണ്ട്..


 മൂന്നാമതൊരിക്കല്‍ കൂടി ആ വടി ഉയര്‍ന്നു താഴുന്നത് ഞാന്‍ അറിഞ്ഞു..പിന്നെ എനിക്ക് പിടിച്ചു നില്‍ക്കാനായില്ല..അപമാനവും ദേഷ്യവും സങ്കടവും എല്ലാം കൂടെ ചേര്‍ന്ന് ഞാന്‍ ഒരു ഭ്രാന്തനെ പോലെ ആയി തീര്‍ന്നിരുന്നു..എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് പോലും തിരിച്ചരിയുന്നുണ്ടായിരുന്നില്ല..ഞൊടിയിടയില്‍ ഞാന്‍ തിരിഞ്ഞു സാറിന്റെ കയ്യില്‍ നിന്നും വടി പിടിച്ചു വാങ്ങി നാലഞ്ചു കഷണങ്ങളാക്കി..സ്വന്തം ശിഷ്യനില്‍ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു പ്രതികരണം ആ പാവം മനുഷ്യന്‍ പ്രേതീക്ഷിചിരുന്നില്ലാത്തത് കൊണ്ടാകണം ഒരു നിമിഷത്തേക്ക് സ്തബ്ധനായി നിന്ന് പോയി..ക്ലാസ്സിലെ കുട്ടികള്‍ ആകെ ഒരു മരവിച്ച അവസ്ഥയില്‍..ഒരു പക്ഷെ ഏതോ ഒരു സിനിമ കാണുന്നത് പോലെ അവര്‍ക്ക് തോന്നിയിട്ടുണ്ടാകണം..രാജു സര്‍ കൊല്ലങ്ങളായി സൂക്ഷിച്ചു വെച്ചിരുന്ന മഞ്ഞള്‍ പുരട്ടിയ കാപ്പി കമ്പ് നാല് കഷണങ്ങളായി നിലത്തു..

എന്റെ ദേഷ്യം അടക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ലാ...സീട്ടിലെത്തിയ ഞാന്‍ എന്റെ ബാഗ്‌ എടുത്തു കൊണ്ട് പുറത്തേക്കിറങ്ങി..അപ്പൊ വഴിയില്‍ തടഞ്ഞു പിടിച്ചു കൊണ്ട് രാജു സര്‍.എന്ത് വന്നാലും ഇനി അവിടെ പഠിക്കില്ല എന്ന് ഞാനും എന്നെ വിടില്ല എന്ന് സാറും..എന്തായാലും സാറിന്റെ വാശി താനെ ജെയിച്ചു..തല താഴ്ത്തി കൊണ്ട് ഞാന്‍ എന്റെ സീറ്റില്‍ വന്നിരുന്നു..അതെ..ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും ശ്രെധ എന്നിലേക്ക്‌  തന്നെ..
സീറ്റില്‍ തിരിച്ചെത്തിയ എനിക്ക് ഈ ചെയ്തെത് ഞാന്‍ തന്നെ ആണോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ലാ..ആകെ ഒരു ഭാരം..കണ്ണുകള്‍ എന്തിനോ നിറഞ്ഞൊഴുകുന്നു എന്ന് ഞാന്‍ അറിഞ്ഞു..ചെയ്ത തെറ്റിന്റെ തീവ്രത മനസിലാക്കാന്‍ എനിക്ക് താമസിക്കേണ്ടി വന്നില്ലാ..ഇത്രയും സമയം നടന്നതിലും നാടകീയമായിരുന്നു തുടര്‍ന്നുള്ള രെന്ഗങ്ങള്‍.. ബാഗ്‌ എങ്ങോട്ടോ വലിച്ചെറിഞ്ഞിട്ട്‌ സാറിന്റെ അടുത്തേക്ക് ഓടുമ്പോള്‍ എന്റെ മനസില്‍ എന്നോട് തന്നെ ഉള്ള ദേഷ്യവും നിന്ദയും ആയിരുന്നു..പരിസരബോധം നഷ്ടപ്പെട്ടു സാറിന്റെ കളില്‍ വീണു കരയുമ്പോള്‍ എനിക്ക് മുഴുവന്‍ ക്ലാസും എന്നെ ശ്രെദ്ധിക്കുന്നു എന്നുള്ള ബോധമേ ഉണ്ടായിരുന്നില്ലാ.എന്റെ മുന്‍പില്‍ ഞാനും സാറും മാത്രം ആയിരുന്നു..വെറുതെ വാവിട്ടു കരയുമ്പോള്‍ എനിക്ക് പരിസര ബോധം നഷ്ടമായിരുന്നു..എന്നെ ചേര്‍ത്ത് പിടിക്കുമ്പോള്‍ സാറിന്റെ കണ്ണിലും ഒരു ചെറിയ നനവ്‌ ഞാന്‍ കണ്ടു..

എന്തായാലും ഈ സംഭവത്തോടെ എന്റെ മാത്സ് പേടി ഇല്ലാണ്ടായി.സാറിന്റെ ഫവരിറ്റ് സ്ടുടെന്റ്റ്‌ ആയി ഞാന്‍ മാറാന്‍ അധിക താമസവും ഉണ്ടായില്ലാ .എന്ന് മാത്രമല്ല പിന്നീടങ്ങോട്ട് ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ സ്കോര്‍ ചെയ്യുന്ന സബ്ജെക്ടും മാത്സ് ആയി..

പണ്ടെങ്ങോ മറന്നു പോയ ഈ സംഭവം ഒന്ന് കൂടി ഓര്‍മിപ്പിച്ച coordinate geometry ചോദ്യത്തില്‍ ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി..:)

Thursday, June 23, 2011

നൈട്രിക് ആസിഡ്.....:)


റൂമിനുള്ളില്‍ ഉഷ്ണം കൂടുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ എന്റെ പുതപ്പിനടിയില്‍ നിന്നും തല ഉയര്‍ത്തി..സമയം 11 മണി....തൊട്ടടുത്ത ബെഡില്‍ നിന്നും പിജോ യുടെ ദീര്‍ഖ നിശ്വാസങ്ങള്‍ കേള്‍ക്കാം.. ഞാന്‍ പതുക്കെ എണീറ്റ്‌ ഹോളിലേക്ക്‌ നടന്നു.വേഗം ഒരു ചായ എടുത്തു കൊണ്ട് അടുത്ത് കണ്ട സോഫയിലേക്ക് ഇരുന്നു..സമ്മര്‍ നല്ല തീവ്രമായ ചൂടിനെ സമ്മാനിക്കുന്നുന്ടെങ്കിലും പുറത്തു കുട്ടികളുടെ വിനോദങ്ങള്‍ സൈഡ് വിന്‍ഡോയില്‍ കൂടി ഞാന്‍ കാണുന്നുണ്ടായിരുന്നു..വേനലവധിക്കാലത്തെ കോലാഹലങ്ങള്‍ ഒരു നിമിഷത്തേക്ക് എന്റെ മനസിലേക്ക് ഓടിയെത്തി..ബാല്യത്തിന്റെ നഷ്ടസ്വപ്ങ്ങള്‍ ഒരു ഗധ്ഗധമായി പുറത്തേക്കു വന്നു..
കൂളരിന്റെ സ്പീഡ് കൂട്ടിയിട്ടതിനു ശേഷം ഇനി എന്ത് എന്ന് ആലോചിച്ചു കൊണ്ട് ഞാന്‍ ചായ സിപ് ചെയ്തു തുടങ്ങി..ഒരു നല്ല സാറ്റര്‍ഡേ ഒരു പ്രയോജനവും ഇല്ലാതെ പോകുന്നല്ലോ എന്ന് ആലോചിച്ചപ്പോള്‍ ഒരു ചെറിയ വിഷമവും തോന്നാതിരുന്നില്ല..യാദ്രിച്ചികമായി ആണ് ടീപോയില്‍ കിടന്ന മലയാളം പത്രത്തിലെ ഒരു വാര്‍ത്തയില്‍ എന്റെ കണ്ണുകള്‍ ഉടക്കിയത്..
"പ്രേമാഭ്യര്‍ഥന നിരസിച്ച കൂട്ടുകാരിയുടെ മുഖത്ത് സഹപാടി ആസിഡ് ഒഴിച്ചു..."ഇതായിരുന്നു തലക്കെട്ട്‌..ഇങ്ങനെ ഉള്ള വാര്‍ത്തകളോട് നമുക്ക് ഒരു പ്രത്യേക താല്പര്യം ആണല്ലോ..:)
ഒരാഴ്ച പട്ടിണി കിടന്നവന് ചിക്കന്‍ ബിരിയാണി കിട്ടിയ ആര്‍ത്തിയോടെ ഞാന്‍ ആ പത്രം വലിച്ചെടുത്തു വായിച്ചു..



വാര്‍ത്തകളില്‍ കൂടി കണ്ണോടിക്കുമ്പോള്‍ പണ്ടെങ്ങോ കണ്ടു മറന്ന ഒരു മലയാളം സിനിമ എനിക്ക് ഓര്‍മ വന്നു.വില്ലന്‍ നായികയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതും നായിക  ആത്മഹത്യ ചെയ്യുന്നതും ഒക്കെ ഒരിക്കല്‍ കൂടി ഞാന്‍ എന്റെ കണ്മുന്നില്‍ കണ്ടു...പത്രം തിരികെ ടേബിളില്‍ തിരിച്ചിട്ടതിനു ശേഷം ഞാന്‍ സോഫയിലേക്ക് നീണ്ടു നിവര്‍ന്നു കിടന്നു...

വാര്‍ത്തയില്‍ കണ്ട ആസിഡ് എന്ന വാക്ക് എന്റെ മനസില്‍ ഉടക്കി നിന്നു..ആസിഡ് അഥവാ അമ്ലം എന്ന പദാര്‍ത്ഥത്തിനു എന്റെ ലൈഫില്‍ വളരെ ഫണ്ണി ആയ ഒരു സ്ഥാനം ഉണ്ട്..ഇപ്പോളും അതെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടാറുണ്ട്..എന്തായാലും അത് ബ്ലോഗിലേക്ക് കുരിചിടം എന്ന് ഞാന്‍ തീരുമാനിച്ചു..
സംഭവം നടക്കുന്നത് കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പാണ്..കൃത്യമായി പറഞ്ഞാല്‍ ഒരു 10 കൊല്ലങ്ങള്‍ മുന്‍പ്...ഞാന്‍  +1 നു പഠിക്കുന്ന സമയം..ക്ലാസ്സ് ഉള്ള ദിവസങ്ങള്‍ വളരെ കുറവായിരുന്നു...പത്തനംതിട്ട കാതോലിക്കെട്ട് കേരള രാഷ്ട്രീയത്തിന്റെ ഈറ്റില്ലം എന്നൊക്കെ ആണ് അറിയപ്പെടുന്നത്..പണ്ടാരണ്ടാങ്ങാന്‍ രാവിലെയും വൈകിട്ടും ടൂഷന്‍ ഉള്ളത് കൊണ്ട് വീട്ടിലും പോകാന്‍ പറ്റില്ലാ..പപ്പയുടെ ചേട്ടന്റെ ഫവരിറ്റ് സ്ടുടെന്റ്റ്‌  ആണ് മാത്സ് ക്ലാസ്സ്‌ എടുക്കുന്നത്..സൊ ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നതിനെ കുറിച്ചും ആലോചിക്കണ്ട..ഞാനും എട്‌വിനും ഇങ്ങനെ ഫുള്‍ ടൈം തെണ്ടി തിരിഞ്ഞു നടക്കും..എഡ്വിന്‍ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ്..ഒരു തല്ലു കൊള്ളിതരത്തിനും അവന്‍ എന്നെ ഒറ്റയ്ക്ക് വിടാറില്ല...
സമരം ഒരു സ്ഥിര സംഭവം ആയി തുടങ്ങിയപ്പോള്‍ സമയം കളയാന്‍ ഒരു ശാശ്വത പരിഹാരം കണ്ടു പിടിച്ചേ മതിയാകൂ എന്ന് ഞങ്ങള്‍ തീരുമാനിച്ചു..ലൈബ്രറി ആയിരുന്നു ആദ്യത്തെ ഒപ്ഷെന്‍..ബട്ട്‌ അത് വേഗം മടുത്തു..സിനിമയ്ക്ക് പോകാം എന്ന് ഒരു അഭിപ്രായം ഉണ്ടായി എങ്കിലും അത് പരിഗണനയില്‍ വന്നില്ലാ...പിന്നെ എന്താ ചെയ്യുക..പ്രശനം വിദഗ്ധ ഉപദേശങ്ങള്‍ക്ക് പരിഗണിക്കപ്പെട്ടു.
"വൈ ഡോണ്ട് യു ഗയ്സ് ഗോ ടു ലാബ്‌ ???"...എലിസബത്ത് മിസ്സിന്റെ ആയിരുന്നു ആ അഭിപ്രായം..എതിരില്ലാതെ അഭിപ്രായം പരിഗണിച്ചു..അങ്ങനെ കെമിസ്ട്രി ലാബ്‌ ആയി ഞങളുടെ സമയം കൊല്ലാനുള്ള വേദി..
volumertc analysis ആയിരുന്നു ആദ്യം..ആദ്യം ഒക്കെ ഇന്റെരെസ്ടിംഗ് ആയി തോന്നി എങ്കിലും പിപ്പെട്ടും ബുരെട്ടും ഒക്കെ മടുത്തു തുടങ്ങി....കുറെ പ്രാവശ്യം നിറമുള്ള ദ്രാവകങ്ങള്‍ കുടിക്കുകയും ചെയ്തു..സത്യം പറയാമല്ലോ...ഒരിക്കല്‍ പോലും എന്റെ Titration experiments    ശരി ആയ  റീടിംഗ് കാണിച്ചിട്ടില്ലാ...  



കെമിസ്ട്രി ലാബിന്റെ കീ എടുത്തു തരുമ്പോള്‍ മിസ്സ്‌ പറയുന്നുണ്ടായിരുന്നു..

"ബി കെയര്‍ ഫുള്‍ ... ആസിഡ് ഈസ്‌ രിയല്ലി ദൈഞ്ഞരെസ്..."
ലാബ്‌ ഗൈഡിന്റെ സഹായത്തോടെ ഞങ്ങള്‍ പരീക്ഷങ്ങള്‍ ആരംഭിച്ചു...അങ്ങനെ ഒന്ന് രണ്ടു ആഴ്ചകള്‍ കഴിഞ്ഞു..ഒരു ദിവസം ലാബില്‍ നിന്നിറങ്ങിയ എന്റെ കൈ വെള്ള മുഴുവനും നല്ല സ്വര്‍ണ നിറത്തില്‍ തിളങ്ങുന്നത് കണ്ടു ഞങ്ങള്‍ രണ്ടു പേരും അത്ഭുതപെട്ടു..ഒന്ന് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അത് നൈട്രിക് ആസിഡിന്റെ തമാശ ആണെന്ന് ഞങ്ങള്‍ കണ്ടെത്തി...അതോടെ തുടങ്ങി ഞങളുടെ ശെരിയായ പരീക്ഷങ്ങള്‍..
ലാബ്‌ ഗൈഡ് ഒക്കെ ഒരു മൂലക്കായി..വന്നാലുടനെ നൈടിക് ആസിഡ് എടുത്തു പരീക്ഷങ്ങള്‍ തുടങ്ങും..പരീക്ഷങ്ങള്‍ക്ക് സോല്ടും ടെസ്റ്റ്‌ ടുബും ഒന്നും വേണ്ടായിരുന്നു.ഒരു കഷണം ഈര്‍ക്കിലും തീവ്രത ഇല്ലാത്ത നൈട്രിക് ആസിഡ് ഉം പിന്നെ കൈ വെള്ളയും..പേര് എഴുതി മടുത്തു തുടങ്ങിയപ്പോള്‍ ഡിസൈന്‍ തുടങ്ങി...പെട്ടെന്നൊരു ദിവസം ഒരു പുതിയ ഐഡിയ..ആരുടെ തലയിലാണ് ഈ ബോധം  ഉധിച്ചതെന്നു എനിക്ക് ഓര്മ ഇല്ലാ..ബട്ട്‌ വളരെ വിചിത്രമായ ഈ ആശയം കുറച്ചു പ്രശ്നങ്ങള്‍ ഒന്നും അല്ല ഉണ്ടാക്കിയത്..
ആശയം ഇതായിരുന്നു..കൈ വെള്ളക്കു പകരം നമുക്ക് കൈപ്പുറത്തു പേര് എഴുതിയാല്‍ എന്താ??...രണ്ടു പേര്‍ക്കും ആശയം ഇഷ്ടപ്പെട്ടു..അങ്ങനെ റിസ്ടിനു താഴെ ആയി പേരെഴുതാന്‍ തിരഞ്ഞെടുക്കപ്പെട്ടു..അപ്പോളാണ് ഒരു പ്രശ്നം..ഈര്‍ക്കില്‍ ഇല്ലാ..ഉള്ളതെല്ലാം മറ്റു ആസിഡ് കുപ്പികളിലും ഇട്ടതാണ്..എന്തായാലും റിസ്ക്‌ എടുക്കണ്ടാ..നാളെ പുതിയ ഈര്‍ക്കില്‍ കൊണ്ട് വരാം എന്ന് തീരുമാനിച്ചു..
രാവിലെ ബസ്‌ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ആണ് ഈര്‍ക്കില്‍ പ്രശനം പൊങ്ങി വന്നത്..തിരികെ വീട്ടിലേക്കു ഓടി..രാവിലെ ആറു മണിക്ക് തെങ്ങില്‍ കേറാന്‍ പോയാല്‍ ചീത്ത വിളി ഉറപ്പു..സൊ മമ്മി കാണാതെ ചൂലില്‍ നിന്ന് നാലഞ്ചു ഈര്‍ക്കില്‍ എടുത്തു കൊണ്ട് ബസ്‌ സ്റൊപിലേക്ക് തിര്ചോടി..മാത്സിന്റെ ടൂഷന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ എല്ലാം റെഡി ആണ് എന്ന് കണ്ണുകള്‍ കൊണ്ട് അടയാളങ്ങള്‍ കൈമാറി ഞങ്ങള്‍ രണ്ടു പേരും..





ഫസ്റ്റ് അവര്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ആകെ ഒരു തിക്കുമുട്ടല്‍ ആയിരുന്നു..മുദ്രാവാക്യങ്ങള്‍ കേള്‍ക്കാന്‍ താമസിക്കുന്നതെന്തേ എന്ന് പല പ്രാവശ്യം ആലോചിച്ചു..പെട്ടെന്ന് തന്നെ കേട്ട് വിപ്ലവഗാനങ്ങള്‍....പിന്നെ ഒന്നും ആലോചിച്ചില്ല..ബാഗ്‌ എടുത്തു കൊണ്ട് ഓടി..നേരെ കെമിസ്ട്രി ലാബിലേക്ക്..
 
പിന്നെ എന്നാല്‍ പെട്ടെന്നായിരുന്നു..നൈട്രിക് ആസിഡ് എടുത്തു..ഭദ്രമായി കൊണ്ട് വന്ന ഈര്‍ക്കില്‍ എടുത്തു മുക്കി..ഐശ്വര്യം ആയി എന്റെ കൈ തന്നെ തിരഞ്ഞെടുത്തു...
 
സിബിന്‍ എന്ന് എഴുതിയതിനു ശേഷം കുറച്ചു നേരം കാത്തു നിന്നു...തിളയ്ക്കുന്ന നിറത്തില്‍ സിബിന്‍ എന്ന് ഇപ്പോള്‍ തെളിഞ്ഞു വരും എന്ന് കാത്തു നിന്ന ഞങള്‍ ആകെ അത്ഭുതപ്പെട്ടു..ഒന്നും കാണുന്നില്ല..പിന്നെയും രണ്ടു മൂന്നു തവണ പരീക്ഷിച്ചു എങ്കിലും ഒരു രക്ഷയും ഇല്ലാ..ഒരു പക്ഷെ ഇനി ഈര്‍ക്കില്‍ ചെറുതായത് കൊണ്ട് ആവശ്യത്തിനു ആസിഡ് കിട്ടാത്തതാണോ..ഈര്‍ക്കില്‍ മാറ്റി ഒരു ഗ്ലാസ്‌ റോഡ്‌ എടുത്തു..ഫലം ഒന്ന് തന്നെ..ഒരു രക്ഷയും ഇല്ലാ..
 
അപ്പോളാണ് വളരെ ബുദ്ധിപരമായ ഒരു ഐഡിയയുമായി എട്‌വിന്‍ രംഗത്ത് എത്തിയത്...
 
"ഡാ സിബിനെ നമുക്ക് കൊന്സേന്ട്രറെദ്  ആസിഡ് ട്രൈ ചെയ്താലോ??..."..ആശയം കൊള്ളാം എന്ന് എനിക്കും തോന്നി..
 
അങ്ങനെ ഞങ്ങള്‍ ആസിഡ് കുപ്പി മാറ്റി..ഗാഡ നൈട്രിക് ആസിഡില്‍ ഈര്‍ക്കില്‍ മുക്കി ഞാന്‍ സിബിന്‍ എന്ന് എഴുതി..ഈര്‍ക്കിലില്‍ നിന്നും പുക വരുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു എങ്കിലും മൈന്‍ഡ് ചെയ്തില്ലാ..കുറച്ചു നേരം കാത്തു നിന്നിട്ടും പ്രത്യേകിച്ചു ഒന്നും സംഭവിച്ചില്ല..ഞങ്ങള്‍ ഈര്ക്കിലിനെ ഗ്ലാസ്‌ റോഡ്‌ കൊണ്ട് രീപ്ലിസ് ചെയ്തു..
 
" സീ "എന്ന ലെറ്റര്‍ എഴുതി തീരുന്നതിനു മുന്‍പ് തന്നെ  മാംസം പുകയുന്ന വേദന ഞാന്‍ അറിഞ്ഞു..തിളങ്ങുന്ന നിറത്തില്‍ പേര് കാണാന്‍ കാത്തു നിന്ന ഞാന്‍ അവിടെ സീ എന്നാ ലെറ്റര്‍ പൊള്ളി കുടുന്നു നില്‍ക്കുന്നത് കണ്ടു..മാംസത്തിനു ഉള്ളിലേക്ക് ആസിഡ് വീണ്ടും ആഴ്നിറങ്ങുന്ന വേദന എന്നെ 14 ലോകവും കാട്ടി തന്നു..എട്‌വിന്‍ വേഗം പോയി മിസ്സിനെ വിളിച്ചു വന്നു..മിസ്സ്‌ എന്ന്തൊക്കെയോ പുരട്ടിത്തന്നു..എന്തായാലും കുറച്ചു ദിവസത്തേക്ക് കൈ അനക്കാന്‍ വയ്യാരുന്നു...ഇതോടെ ഞങ്ങളുടെ   ലാബ്‌ ഐഡിയക്ക് മിസ്സ്‌ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു..ഇടയ്ക്കിടെ എട്‌വിന്‍ പറഞ്ഞു കളിയാക്കരുണ്ടാരുന്നു..

എന്നാലും എന്റെ നൈട്രിക് ആസിടെ.....:)
 
ഇപ്പോളും ഒരു ഓര്‍മയായി "സീ" എന്ന ലെറ്റര്‍ എന്റെ കയ്യില്‍ അങ്ങനെ തെളിഞ്ഞു കിടപ്പുണ്ട്..:)

Tuesday, June 7, 2011

താങ്ക്സ് ഗിവിംഗ് ഡേ!!!!

നിര്‍ത്താതെ റിംഗ് ചെയ്യുന്ന ഫോണിനെ ശബ്ദം കേട്ട് കൊണ്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്..ഓ..പിജോ ആണ്(ശരിക്കും പേര് അജോ എന്നാണേ...ബട്ട്‌ ഐ ലൈക്‌ ടു  കാള്‍ ഹിം പിജോ.....)കുറെ മിസ്സ്‌ കോള്‍സ് കിടപ്പുണ്ടല്ലോ..ഞാന്‍ തിരികെ ഡയല്‍ ചെയ്തു..
 
"സിബ്‌ സാമേ ...നീ ഇതെന്നാ ഉറക്കമാടാ..നമുക്ക് പോകണ്ടേ??..."ഫോണ്‍ എടുത്ത ഉടനെ കേട്ട ചോദ്യം കേട്ട് ഞാന്‍ ഒന്ന് അമ്പരന്നു..
"എന്തോന്ന്....???"മറു ചോദ്യം ചോദിക്കുമ്പോള്‍ എന്റെ ഉറക്കച്ചടവ് വ്യക്തമായിരുന്നു..
"ഡാ  താങ്ക്സ് ഗിവിംഗ് ഡേ..."അവന്റെ മറുപടി കേട്ടപ്പോള്‍ തലേ ദിവസം ഞങള്‍ പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ ഒക്കെ എന്റെ മനസിലേക്ക് ഒന്ന് റീവൈണ്ട് അടിച്ചു..
ഓ..ഞാന്‍ കുളിച്ചിട്ടു  ഇപ്പൊ വരാമെടാ എന്ന് പറഞ്ഞു കൊണ്ട് ഫോണ്‍ കട്ട്‌ ചെയ്തു..ഇന്ന് അറോറ ടെമ്പിളില്‍ പോകാം എന്ന് തീരുമാനിച്ചതാണ്..ഞാന്‍ എന്റെ മറവിയെ ശപിച്ചു കൊണ്ട് റസ്റ്റ്‌ റൂമിലേക്ക്‌ പോയി..
 
ഡ്രസ്സ്‌ മാറുമ്പോള്‍ ഞാന്‍ ആലോചിക്കുക ആയിരുന്നു..പിജോയെ പരിചയപെട്ടിട്ടു വളരെ കുറച്ചു നാളെ ആയി ഉള്ളൂ എങ്കിലും ഇപ്പൊ അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..ഫുള്‍ ടൈം  എന്നെ കളിയാക്കാനെ അവനു സമയം ഉള്ളു... എനിക്ക് മെച്ചുരിടി പോര എന്ന് ഫുള്‍ ടൈം വിളിച്ചു കൂവി കൊണ്ട് നടക്കുക അല്ലെ ഇപ്പൊ അവന്റെ പരുപാടി..മൂന്നു നാല് വയസിന്റെ വ്യത്യാസം ഒരിക്കലും പിജോയോടു സംസാരിക്കുമ്പോള്‍ 
എനിക്ക് തോന്നാറില്ലല്ലോ എന്ന് ആലോചിച്ചപ്പോള്‍   ഞാന്‍ ഒന്ന് മന്ധഹസിക്കതിരുന്നില്ല.. ധ്രിതി പിടിച്ചു ഷര്‍ട്ട്‌ വലിച്ചിട്ടു കൊണ്ട് ഞാന്‍ പിജോയുടെ റൂമിനെ ലെക്ഷ്യമാക്കി നടന്നു..
 
റൂമില്‍ കയറിയ എനിക്ക് ദേഷ്യം അടക്കാനായില്ലാ..ഉറക്കത്തില്‍ നിന്ന് എന്നെ കുത്തി പൊക്കിയിട്ട് ആ അലവലാതി ഇനിയും റെഡി ആയിട്ടില്ലാ..കാലില്‍ കാലു കയറ്റി വെച്ച് കൊണ്ട് എന്നെ നോക്കി ഒരു വളിച്ച ചിരി ഇറക്കുന്നത്‌ കണ്ടിട്ട് ഞാന്‍ ചീത്ത വിളിച്ചു തുടങ്ങി..
"സിബ്‌ സാമേ എനിക്ക് 5  മിനിട്ട് മതി  റെഡി ആകാന്‍.." എന്ന് പറഞ്ഞു കൊണ്ട് അവന്‍ റെഡി ആകാന്‍ തുടങ്ങി..അര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ഇറങ്ങി..
 
"നീ ലൈസെന്‍സ് ഒക്കെ എടുത്തിട്ടില്ലേ??..ദൈവമേ ഞാന്‍ പോകുന്നത് പോലെ എന്നെ തിരിചെത്തിക്കണേ.." എന്ന് ഒരു ആത്മഗതവും ഇറക്കാന്‍ പിജോ മറന്നില്ലാ.. ഇത് കേട്ട് അവനു രണ്ടു കുത്തും ഇടിയും ഒക്കെ കൊടുക്കാന്‍ എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ലാ.ഇപ്പൊ എന്റെ തല്ലും ഇടിയും ഒക്കെ അവനു പരിചയമായി തുടങ്ങിയിട്ടുണ്ട്..:)
 
എന്റെ അണ്‍ ഒഫീഷ്യല്‍ ഡ്രൈവിംഗ് ടീച്ചര്‍ ആണ് പിജോ..ഞാന്‍ ഭയങ്കര ഡ്രൈവര്‍ ആണെന്നാണ് എന്റെ ഭാവം എങ്കിലും പിജോ വണ്ടിയില്‍ ഉണ്ടെങ്കില്‍ ഒരു 10 പ്രാവശ്യം എങ്കിലും അവന്‍ ചീത്ത പറയതിരിക്കില്ലാ..അസൂയ..അല്ലാതെ പിന്നെ എന്താ..ഇപ്പൊ ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ല എന്നുള്ളത് വേറെ കാര്യം..അങ്ങനെ ഞങ്ങള്‍ സംഭവ ബഹുലമായ ആ യാത്ര ആരംഭിച്ചു..തുടക്കത്തില്‍ തന്നെ സിഗ്നല്‍ ക്രോസ് ചെയ്തു എന്നൊക്കെ പറഞ്ഞു അവന്‍ ചീത്ത തുടങ്ങി എങ്കിലും ഞാന്‍ സീടീ   പ്ലയെറിന്റെ വോള്യം മാക്സിമം ആക്കി വെച്ചിട്ട് അവനെ നോക്കി ഒന്ന് പുച്ചിച്ചു ചിരിച്ചു..
 
പോകുന്ന വഴിക്ക് അനീഷിനെയും കൂട്ടിക്കൊണ്ടു ഞങ്ങള്‍ ഹൈവേയിലേക്ക് തിരിഞ്ഞു..ആദ്യമായി ഹൈവേയില്‍ ഓടിക്കുന്ന അങ്കലാപ്പ് ഉണ്ടായിരുന്നു എങ്കിലും പതുക്കെ സ്പീഡിന്റെ ഭ്രാന്തമായ സുഖം ഞാന്‍ ആസ്വദിച്ചു തുടങ്ങി..ഇടയ്ക്കിടെ സ്പീഡ് കുറക്കു സിബ് സാമേ എന്ന് പിജോ പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു എങ്കിലും ഞാന്‍ അവനെ പരിഹസിച്ചു കൊണ്ട് സ്പീഡ് കൂട്ടിക്കൊണ്ടേ ഇരുന്നു.."പണ്ടൊക്കെ ദൈവം പിന്നെ പിന്നെ എന്ന് പറഞ്ഞു മാറ്റി വെക്കും ...ഇപ്പൊ വരംപത്താ കൂലി എന്ന് കേട്ടിട്ടില്ലേ..???"അത് തന്നെ ആയിരുന്നു എന്റെയും സ്ഥിതി..
 
അറോറ..നെക്സ്റ്റ് എക്സിറ്റ് എന്നെ ബോര്‍ഡ്‌ കണ്ട പിജോ എന്നോട് റൈറ്റ് മോസ്റ്റ്‌ ലൈനിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു..വളരെ കഷ്ടപ്പെട്ട് ആദ്യത്തെ മൂന്നു ലൈനും ക്രോസ് ചെയ്തു റൈറ്റ് ലൈനില്‍ എത്തിയ ഞാന്‍ വളരെ താമസിച്ചു പോയിരുന്നു..സ്പീഡ് കുറക്കാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ എക്സിടിലേക്ക് കയറിയ ഞാന്‍ സ്പീഡ് ലിമിറ്റ് 40 എന്ന ബോര്‍ഡ്‌ എന്റെ വലതു വശത്ത് കാണുന്നുണ്ടായിരുന്നു.സ്പീഡോ മീറ്ററില്‍ സൂചി 70 നും മുകളില്‍...റെയിന്‍ ബോ പോലെ വളഞ്ഞു കിടക്കുന്ന എക്സിറ്റ് എന്നെ നോക്കി പല്ലിളിക്കുന്നത് പോലെ എനിക്ക് തോന്നി..വണ്ടി റാമ്പില്‍ ഇടിച്ചു മറിയും എന്ന് ഉറപ്പുണ്ടായ ഞാന്‍ ബ്രക്കിലേക്ക് കാല്‍ അമര്തിയത് യാന്ത്രികമായിരുന്നു..എന്താണ് സംഭവിക്കുന്നത്‌ എന്ന് എനിക്ക് മനസിലാകുന്നുണ്ടയിരുന്നില്ലാ..ചുറ്റുമുള്ള പ്രദേശങ്ങള്‍ എനിക്ക് വട്ടം കറങ്ങുന്നത് പോലെ തോന്നി..റൈറ്റ് സൈഡില്‍ എവിടെയോ നിന്ന് "നോ നോ ..." എന്ന് പിജോ വിളിച്ചു പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.എന്റെ കണ്ട്രോള്‍ പൂര്‍ണമായും നഷ്ടപ്പെട്ട കാര്‍ ഒന്ന് രണ്ടു പ്രാവശ്യം വട്ടം കറങ്ങിയത്തിനു ശേഷം റാമ്പില്‍ ഇടിച്ചു അടുത്ത് കണ്ട കുന്നിന്റെ മുകളിലേക്ക് പാഞ്ഞു കയറി..ഏതു നിമിഷവും തലകുത്തി മറിയും എന്ന് എനിക്ക് ഉറപ്പായിരുന്നു.കണ്ണുകള്‍ പതുക്കെ അടച്ചു ഞാന്‍ ദൈവങ്ങളെ മുഴുവന്‍ വിളിച്ചു..പരിസരബോധം നഷ്ടപ്പെട്ട ഞാന്‍ ആലില പോലെ വിറക്കുന്നതു എനിക്കു തിരിച്ചറിയാമായിരുന്നു..എങ്ങനെ ഒക്കെയോ കാറിനു പുറത്തിറങ്ങിയ പിജോയും അനീഷും കാര്‍ റിവേര്‍സ് എടുക്കാന്‍ അലറി വിളിക്കുന്നത്‌ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു..വിറയ്ക്കുന്ന കരങ്ങളോടെ ആണെങ്കിലും എങ്ങനെയോ ഞാന്‍ അവര്‍ പറയുന്നത് പോലെ അനുസരിച്ചു..അടുത്ത് കണ്ട പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു മരിച്ച പോലെ ഇരിക്കുന്ന എന്നെ ആശ്വസിപ്പിക്കാന്‍ പിജോ ശ്രേമിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു...പെട്ടെന്നുണ്ടായ ഷോക്കില്‍ പരിസരം നഷ്ടപ്പെട്ടു വിറങ്ങലിച്ച എന്റെ വിറയ്ക്കുന്ന കരങ്ങളില്‍ പിടിച്ചു കൊണ്ട് "സാരമില്ല സിബ് സാമേ...ഒന്നും പറ്റിയിട്ടില്ല ..." എന്ന്  മന്ത്രിക്കുന്ന പിജോയുടെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു..ആശ്വസിപ്പിച്ചു കൊണ്ട് എന്റെ കരങ്ങളില്‍ അമര്‍ത്തുമ്പോള്‍ ശെരിക്കും ഒരു സുഹൃത്തിന്റെ സ്നേഹം ഞാന്‍ മനസിലാക്കുന്നുണ്ടായിരുന്നു..പിജോ.....യു അര്‍  എ ഗ്രേറ്റ്‌ ഫ്രണ്ട്.....
 
പിന്നീടു നടന്നത് എന്താണെന്നു എനിക്ക് ഓര്‍മയില്ലാ..അനീഷ്‌ ആരെ ഒക്കെയോ വിളിക്കുന്നുണ്ടായിരുന്നു..പുറത്തെ തണുപ്പില്‍ വിറുങ്ങലിച്ചു നില്‍ക്കുമ്പോള്‍ എനെറ്റ്െ മനസ് ശൂന്യമായിരുന്നു..പോലീസ് വന്നതും കേസ് ഫയല്‍ ചെയ്തതും എല്ലാം യാന്ത്രികമായി ഞാന്‍ കാണുന്നുണ്ടായിരുന്നു.എല്ലാ ഫോര്മാലിടിയും കഴിഞ്ഞു തിരികെ വീട്ടിലെത്തിയ ഞാന്‍ ഇപ്പോളും ജീവനോടെ ഇരിക്കുന്നു എന്ന് ഓര്‍ത്തപ്പോള്‍ തെല്ലു അമ്ബരക്കാതെ ഇരുന്നില്ലാ..
 
"യാ..ഇറ്റ്‌ വാസ് റിയലി എ ക്ലോസ് കോള്‍...എ ഡേ ടു റിമെംബര്‍ ടില്‍ മൈ ഡെത്ത്..റിയലി എ താങ്ക്സ് ഗിവിംഗ് ഡേ!!!!"

Monday, June 6, 2011

ഈസ്റെര്‍ സമ്മാനം .......


കുത്തനെ ഉള്ള ഇറക്കത്തില്‍ കാര്‍ ഒരു വശത്തേക്ക് പാളിപ്പോകുന്നു എന്ന് സംശയം തോന്നിയപ്പോള്‍ ഞാന്‍   വളരെ വേഗം വണ്ടി സൈടിലേക്കു ഒതുക്കി.അല്‍പ സ്വല്പം ആശങ്കയോടെ ഞാന്‍  പുറത്തേക്കിറങ്ങി കാറിന്റെ ചുറ്റും നോക്കി..ഞാന്‍ അറിയാതെ ദൈവമേ എന്ന് വിളിച്ചു പോയി ..അതെ ഫ്രന്റ്‌ ടയെര് പങ്ങ്ചെര്‍ ആണ്..ഈ പാതി രാത്രിയില്‍ ഇനി ഇതു ചെയ്യാന്‍??ഏതോ ആന കേറാ  മൂലയിലാണ് വന്നു പെട്ടിരിക്കുന്നത്..ഈസ്റെര്‍ കുര്‍ബാനയ്ക്ക് മുന്‍പ് വീട്ടിലെത്താം  എന്നൊക്കെ കരുതിയതാണ്..പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം എടുത്തു കോണ്‍ഫറന്‍സ് കഴിയാന്‍..ഞാന്‍ ചകിതനായി  ചുറ്റും നോക്കി.ആള്‍ താമസത്തിന്റെ ഒരു ചെറിയ സൂചന പോലും കാണുന്നില്ലാ..എവിടെയോ പാതിരാ കോഴി കരയുന്ന ശബ്ദം കേട്ട് ഞാന്‍ ഒന്ന് ഞടുങ്ങി.നിലാവിന്‍റെ അരണ്ട വെളിച്ചത്തില്‍ ഞാന്‍ നില്‍ക്കുന്നത് ഒരു സെമിത്തേരിയുടെ സമീപത്താണെന്ന് ഞാന്‍ മനസിലാക്കി. ..ചെറുപ്പത്തിലെന്നോ അമ്മച്ചി പറഞ്ഞു പേടിപ്പിച്ച കഥകള്‍ എന്റെ
 ബോധ മണ്ഡലത്തിലേക്ക് ഊര്‍ന്നിറങ്ങി..ഉച്ചത്തില്‍ വീശുന്ന തണുത്ത കാറ്റിന്റെ ശീല്‍ക്കാരം ഒറ്റപ്പെട്ട രോദനം പോലെ എന്റെ കാതുകളില്‍ വന്നലച്ചു....ചുറ്റുപാട് നിന്നും കേള്‍ക്കുന്ന  ചെന്നായ്ക്കളുടെ ഒരിയിടലുകള്‍ എത്രയും വേഗം അവിടെ നിന്നും ഓടി മാറാന്‍ എന്നെ പ്രേരിപ്പിച്ചു..തണുപ്പ് അധികമായി തുടങ്ങിയിട്ടുണ്ട്..ചൂളം കുത്തുന്ന കാറ്റിന്റെ തണുപ്പ് അസ്ഥികളിലേക്ക് ഒരു വേദനയായി പടര്‍ന്നു തുടങ്ങിയപ്പോള്‍ ഞാന്‍ വേഗം കാറിനുള്ളിലേക്ക് ഓടിക്കയറി..ഒരു ജാക്കെറ്റ്‌ കൂടി കരുതണ്ടതായിരുന്നു...ബാക്ക് സീറ്റിലെ കവേരിനുള്ളില്‍ നിന്നും പൊടുന്നനെ മുഴങ്ങിയ സംഗീതം കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി..

ആഹ്ഹ..ജോവാന് വേണ്ടി വാങ്ങിയ പുതിയ പാവക്കുട്ടി ആണ്...ഞാന്‍ വാച്ചിലേക്ക് നോക്കി..സമയം 10 .30 ..പാവം..അവന്‍ അപ്പയെ കാത്തിരുന്നു ഉറങ്ങിക്കാണും...കഷ്ടം...നല്ല ഒരു ഈസ്റെര്‍ ആയിട്ട് ഞാന്‍ ഇവിടെ...വേദന നിറഞ്ഞ ഒരു മന്ദഹാസം എന്റെ ചുണ്ടില്‍ എത്തി നോക്കി തിരിച്ചു പോയി..വിശപ്പ്‌ അതി കഠിനമായി തുടങ്ങിയിട്ടുണ്ട്..വേഗം വീട്ടില്‍ എത്താം എന്ന് കരുതിയതിനാല്‍ ഒന്നും കഴിക്കാന്‍ പറ്റിയിരുന്നില്ല..മാനേജര്‍ നിര്‍ബന്ധിച്ചതാണ്‌ എങ്കിലും ജോവനോടൊപ്പം ഫുഡ്‌ കഴിക്കാം എന്ന് തീരുമാനിച്ചു..ഈ പട്ടിക്കാട്ടില്‍ എന്ത് കിട്ടാന്‍..നേരം വെളുക്കുന്നത്‌ വരെ ഇങ്ങനെ ഇരിക്കുക തന്നെ...വെറുതെ ഞാന്‍ ദൂരേക്ക് കണ്ണുകള്‍ ഓടിച്ചു..എങ്ങും കനത്ത ഇരുട്ട് മാത്രം...ദൂരെ ആയി കാണുന്ന മരങ്ങള്‍ ഭീകര രൂപങ്ങള്‍ പോലെ എന്നിക്ക് തോന്നിച്ചു..കാറ്റിന്റെ താളത്തിനൊപ്പം തല ആട്ടുന്ന ആ ദൃശ്യം എന്റെ ഉപബോധ മനസ്സില്‍ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന എന്റെ ഭീതിയെ വിളിച്ചു എണീപ്പിച്ചു..പെട്ടെന്നാണ് ദൂരെ ആയി ഒരു ചെറിയ വെളിച്ചം കണ്ടത്..എന്റെ കണ്ണുകള്‍ വിടര്‍ന്നു.."ദൈവമേ അത് ഒരു വീട് തന്നെ ആയിരിക്കണേ.."ഇങ്ങനെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ ആ വെളിച്ചത്തെ ലെക്ഷ്യമാക്കി നടന്നു..
പണ്ടാരടങ്ങാന്‍..കാല്‍ എവിടെയോ തട്ടി നന്നായി വേദനിക്കുന്നു...ആ പ്രകാശം അടുത്ത് വരുന്നതായി എനിക്ക് തോന്നി..

"ഇത് വരെ ഈ പ്രകാശം ഞാന്‍ എന്ത് കൊണ്ട് കണ്ടില്ല??..ഈ വനത്തിനുള്ളില്‍ ശെരിക്കും മനുഷ്യവാസം ഉള്ളതാണോ??..അത് ഒരു വീട് തന്നെ ആയിരിക്കുമോ??.."ഇങ്ങനെ സമ്മിശ്ര ചിന്തകള്‍ എന്റെ മനസിനെ ഭരിച്ചു കൊണ്ടേ ഇരുന്നു..ഭൂത പ്രേത വിശ്വാസം ഇല്ല എങ്കിലും ഞാന്‍ ഭയ ചകിതനായിരുന്നു..എന്തായാലും മുന്‍പോട്ടു പോകുക തന്നെ..എന്തായാലും ആ കാറിനുള്ളില്‍ സെമിത്തെരിക്കരികില്‍ ഇരിക്കുന്നതിലും നല്ലതല്ലേ..അങ്ങനെ ആലോചിച്ചു നടന്ന ഞാന്‍ ആ വെളിച്ചത്തിന്റെ ഉറവിടത്തില്‍ എത്തി ചേര്‍ന്നു...

ഞാന്‍ ശെരിക്കും അത്ഭുതപ്പെട്ടു..പനയോല കൊണ്ട് മേഞ്ഞതാകണം...ഒരു ചെറിയ കുടില്‍..അതിന്റെ ഉമ്മറത്ത്‌ തൂക്കിയിരിക്കുന്ന രാന്തലില്‍   നിന്നാണ് ആ പ്രകാശം വരുന്നത്..പണ്ടെങ്ങോ കഥ പുസ്തകങ്ങളില്‍  വായിച്ചിട്ടുള്ള ഒരു മാതിരി പ്രേത വീട് പോലെ തോന്നുന്നുണ്ട്.വീടിനുള്ളില്‍ ആരൊക്കെയോ സംസാരിക്കുനത് എനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്..

ഞാന്‍ കാതു കൂര്‍പ്പിച്ചു വീട്ടിനുള്ളിലെ സംഭാഷണം ശ്രദ്ധിക്കാന്‍ ശ്രമിച്ചു..ഒരു കുട്ടിയുടെ കരച്ചിലും അതിനു പുറകെ ഒരു സ്ത്രീ ശബ്ദവും കേട്ടപ്പോള്‍ എന്റെ മനസ്സില്‍ എന്തെന്നറിയാതെ ഒരു ആശ്വാസം തോന്നി. 
ഞാന്‍ പതുക്കെ വിളിച്ചു ..."ഇവിടെ ആരുമില്ലേ??...."
വീട്ടിനുള്ളിലെ സംഭാഷണം പൊടുന്നനെ നിലച്ചു..അടുത്തടുത്തു വരുന്ന കാലടി ശബ്ദം കേട്ട് കൊണ്ട് ഞാന്‍ വാതിലിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് നിന്നു..ഒരു കര കര ശബ്ദത്തോടെ ആ വാതില്‍ തുറക്കപ്പെട്ടു.വെളുത്തു മെലിഞ്ഞ ഒരു യുവതി..അവളുടെ സാരി തുമ്പില്‍ തൂങ്ങിക്കൊണ്ട്‌ ഒരു കൊച്ചു പയ്യന്‍.നിത്യ ദാരിദ്യത്തിന്റെ ഒരു മാറാല ആ മുഖങ്ങളില്‍ വ്യക്തമായിരുന്നു എങ്കിലും ഒരു കുലീനത ആ മുഖങ്ങളില്‍ തിളങ്ങുന്നുണ്ടായിരുന്നു..നിറം മങ്ങിയ ആ സാരി അവിടവിടെയായി കുത്തി തയ്ചിരിക്കുന്നത് ഒറ്റ കാഴ്ചയില്‍ തന്നെ വ്യക്തമായിരുന്നു...
"ആരാ..എന്ത് വേണം?.."സൌമ്യമെങ്കിലും തീക്ഷണതയുള്ള ആ  ചോദ്യം കേട്ട് ഞാന്‍ യാന്ത്രികമായി സംസാരിച്ചു തുടങ്ങി..എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു..
"കയറി വരൂ..തണുപ്പടിക്കണ്ടാ..."വളരെ അധികം സന്തോഷത്തോടെ ഞാന്‍ ആ കുടിലിനുള്ളിലേക്ക് കയറി..വളര വിചിത്രമായ ഒരു ജീവിയെ കാണുന്നതു പോലെ ആ പയ്യന്‍ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു..വയറിനുള്ളില്‍ വിശപ്പിന്റെ കോലാഹലം വന്യമായിക്കൊണ്ടിരിക്കുന്നു..
"എന്തെങ്കിലും കഴിച്ചോ??.."....ഇല്ല എന്ന് മറുപടി പറയാന്‍ എനിക്ക് രണ്ടാമത് ഒന്ന് കൂടി ആലോചിക്കേണ്ടി വന്നില്ലാ..അവള്‍ വിളമ്പി തന്ന തണുത്ത ചോറും മുളക് വറ്റിച്ചതും കഴിക്കുമ്പോള്‍ ഇത്ര ടേസ്റ്റ് ഉള്ള ഭക്ഷണം ഞാന്‍ ഇത് വരെ കഴിച്ചിട്ടില്ലലോ എന്ന് ഓര്‍ത്തു പോയി...
ഭക്ഷണം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ യുവതിയോട് ചോദിച്ചു.."ഇവിടെ വേറെ ആരുമില്ലേ??.."ഇല്ല എന്ന് ഒറ്റ വാക്കില്‍ അവള്‍ മറുപടി പറഞ്ഞു..പിന്നെയും എന്റെ കണ്ണില്‍ തെളിഞ്ഞു നില്‍ക്കുന്ന ചോദ്യത്തിന്റെ മുന കണ്ടിട്ടാകണം അവള്‍ പറഞ്ഞു.."ഭര്‍ത്താവു മരിച്ചു..ഇപ്പോള്‍ ഒറ്റക്കാണ്..".അളന്നു മുറിച്ചുള്ള ആ മറുപടി ഇനി തന്നോട് ഒന്നും ചോദിക്കരുത് എന്നുള്ള വ്യക്തമായ നിര്‍ദേശം പോലെ എനിക്ക് തോന്നി..
മുറിയുടെ മൂലക്കായി വിരിച്ചു തന്ന പനംപായയില്‍ കിടക്കുമ്പോള്‍ എന്റെ മനസ് മുഴുവന്‍ ആ പെണ്‍കുട്ടി ആയിരുന്നു..എന്തൊക്കെയോ നിഗൂഡതകള്‍ അവളില്‍ ഒളിച്ചിരിപ്പില്ലേ എന്ന് എനിക്ക് തോന്നതിരുന്നില്ലാ..മുറിയില്‍ ആരാണ്ട് കത്തുന്ന രാന്തലില്‍ നോക്കി കിടന്ന ഞാന്‍ എപ്പോള്‍ ഉറക്കതിലക്ക് വീണു..ഉറക്കത്ത്തിലെപ്പോലെ ശരീരത്തിലേക്ക് എന്തൊക്കെയോ മറിഞ്ഞു വീഴുന്നതായി തോന്നിയപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു..
കഴുത്തിനു ചുറ്റും കെട്ടിവരിഞ്ഞ വിറങ്ങലിച്ച കൈവിരലുകളുടെ തണുപ്പ് എന്റെ ശരീരത്തിലേക്ക് പടരുന്നത്‌ ഞാന്‍ അറിഞ്ഞു .അബോധാവസ്ഥയിലും തന്റെ മുന്‍പില്‍ പല്ലിളിച്ചു നില്‍ക്കുന്ന രണ്ടു  വികൃത രൂപങ്ങളെ  ഞാന്‍ കാണുന്നുണ്ടായിരുന്നു..കൊഴുത്ത  ചോരത്തുള്ളികള്‍ എന്നില്‍ നിന്നും ഇറ്റു വീഴുമ്പോള്‍ ആ നാല് കണ്ണുകളില്‍ അസാമാന്യമായ ഒരു തിളക്കം ഞാന്‍ വ്യക്തമായി ദര്‍ശിച്ചു....  
 
"ഇതൊരു പുലിവാല് പിടിച്ച കേസ് തന്നെ..പറ്റിയ ഈസ്റെര്‍ സമ്മാനം തന്നെ..."ഉള്ളിലെ അമര്‍ഷം മുഴുവന്‍ പുറത്തു കാണിച്ചു കൊണ്ട് മറ്റെന്തെകിലും തെളിവ് കിട്ടുമോ എന്നറിയാനായി  ആ പോലീസ്കാരന്‍ പങ്ക്ചെര്‍ ആയി കിടക്കുന്ന  കാറിനു അരികിലേക്ക് നടന്നു..അപ്പോളും കാറിന്റെ ബാക്ക് സീറ്റ്ലുള്ള കവറിനുള്ളില്‍ ജോവന്റെ പാവക്കുട്ടി ശബ്ധിക്കുന്നുണ്ടായിരുന്നു......